ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് നീട്ടിയതോടെ ചെറുവിമാനങ്ങൾ ഒരുക്കാനുള്ള ശ്രമം സജീവം.വി.ഐ.പി ചാർട്ടർ വിമാനം എന്ന നിലയിൽ ചെറിയ എയർക്രാഫ്റ്റുകളാണ് എത്തുന്നത്. ഇരു രാജ്യങ്ങളുടെയും സിവിൽ ഏവിയേഷനുകളുടെ അനുമതിയോടെ മാത്രമെ സർവീസ് അനുവദിക്കു.
അത്യാവശ്യമുള്ള ബിസിനസുകാർക്ക് ചെറിയ ജെറ്റുകളിൽ വരാമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, 15200 ദിർഹം മുതൽ 16700 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.അടുത്തദിവസങ്ങളിൽ യു.എ.ഇയിലെത്താൻ ചില വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് 13ന് 13 പേരുള്ള വിമാനം എത്തുമെന്ന് സ്മാർട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു. കൂടുതൽ വിമാനങ്ങൾക്ക് അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുംബൈ, കൊച്ചി, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലെ മക്തൂം വിമാനത്താവളത്തിലേക്കാണ് അനുമതി ലഭിച്ചത്. ഏട്ട് മുതൽ 19 സീറ്റ് വരെ ശേഷിയുള്ള ചെറുവിമാനങ്ങളാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. ബിസിനസ് മേഖലയിലുള്ളവർക്കാണ് ഈ ചാർട്ടർ വിമാനങ്ങളുടെ ഗുണം പ്രധാനമായും ലഭിക്കുക. സാധാരണക്കാരായ പ്രവാസികൾ മറ്റ് വഴികൾക്കായി ഇനിയും കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.