ഷാർജ: ചരിത്രത്തിെൻറ കാലടികൾ ഏറെ പതിഞ്ഞ, സിൽക് റോഡിെൻറ നാമധേയത്തിലുള്ള പുസ്തക പ് രദർശനത്തിന് ഷാർജ അൽ ഖസബയിലെ മറായ ആർട് സ് സെൻററിൽ ഞായറാഴ്ച തുടക്കമായി. രണ്ട് മാ സം നീണ്ട് നിൽക്കുന്ന പ്രദർശനത്തിന് യു.എ.ഇ ബോർഡ് ഓൺ ബുക്സ് യംഗ് പീപ്പിൾസ് (യു.എ.ഇ.ബി.ബി) ആണ് നേതൃത്വം നൽകുന്നത്. ചൈനീസ് എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൃഷ്ടികളിലൂ ടെ ചൈനീസ് സാഹിത്യവും സംസ്കാരവും പ്രദർശിപ്പിക്കുന്നു. ഷാർജയെ 2019ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. പുരാതന ചൈനയുടെ തലസ്ഥാനമായ ചാൻഗാൻ മുതൽ ജപ്പാൻ, ഈജിപ് ത്, പേർഷ്യ, ഇന്ത്യ ഉപഭൂഖന്ധം എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഏറെ സഞ്ചരിച്ച സിൽക്ക് പാതയോരങ്ങൾ കലകളുടെ തണൽ മരങ്ങളാൽ സമ്പന്നമായിരുന്നു.
ജൈവീകമായ ആ കുളിർക്കാലത്തെ ചേർത്ത് പിടിച്ചിരിക്കുകയാണ് മറായ ആർട്സ് സെൻറർ. ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്കാരങ്ങളിലേക്കും ജനങ്ങളിലേക്കും പ്രവേശിക്കാനുള്ള മനുഷ്യ െൻറ ദൃഢനിശ്ചയത്തിെൻറയും അഭിനിവേശത്തിെൻറയും സമാനതകളില്ലാത്ത ഉദാഹരണമാണ് സിൽക്ക് റോഡ്.
ചരക്കുകളും മറ്റും കൈമാറ്റം ചെയ്യുന്നതിലും 5000 കിലോമീറ്റർ നീണ്ട് നിവർന്ന് കിടന്ന സിൽക്ക് റോഡ് ഒരു പ്രധാന പങ്ക് വഹിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക യാത്രയുടെ സമ്പത്തിനെ കുറിച്ചുള്ള അറിവ് നമ്മുടെ യുവതലമുറക്ക് പകർന്ന് കൊടുക്കേണ്ടത് അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഉത്തരവാദിത്വമാണെന്ന ഉത്തമ ബോധ്യത്തിൽ നിന്നാണ് ഇത്തരമൊരു പ്രദർശനം മുളപ്പൊട്ടിയതെന്ന് യു.എ.ഇ.ബി.ബി പ്രസിഡന്റും ഷാർജ വേൾഡ് ബുക്ക് ക്യാപിറ്റൽ 2019ന്റെ പ്രോജക്ട് മാനേജരുമായ മർവ അൽ അക്രൂബി പറഞ്ഞു.
പ്രമുഖ ചൈനീസ് എഴുത്തുകാരും കലാകാരന്മാരും എഴുതിയതും ചിത്രീകരിച്ചതുമായ കുട്ടികളുടെയും മറ്റും പുസ്തകങ്ങൾ, നാടോടിക്കഥകൾ, ചരിത്രസംഭവങ്ങൾ, ഇതിഹാസങ്ങൾ, സമകാലിക സാഹിത്യങ്ങൾ എന്നിവയുടെ ശേഖരവും 100 ചിത്ര പുസ്തകങ്ങളിലൂടെ ചൈനീസ്, മറ്റ് ഏഷ്യൻ നാഗരികതകളുടെ വളർച്ച പര്യവേക്ഷണം ചെയ്യാനുള്ള അവസരവും എക്സിബിഷൻ സന്ദർശകർക്ക് നൽകുന്നുണ്ട്. സിൽക്ക് റോഡിെൻറ ഭംഗി, ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങൾ എന്നിവ വിവരിക്കുന്ന മസെരാറ്റ ഫൈൻ ആർട്സ് അക്കാദമിയിലെ പ്രഫസർ മൗറോ ഇവാഞ്ചലിസ്റ്റ രചിച്ച ചൈനീസ് ക്ലാസിക് നോവൽ ‘ജേണി ടു ദി വെസ്റ്റ്’ പ്രദർശനത്തിലുണ്ട്. പരമ്പരാഗത ചൈനീസ് കലകൾക്ക് പുറമെ, കൊയ്ത്തുത്സവം, മിഡ്-ശരത്കാല ഉത്സവം (ചന്ദ്ര ഉത്സവം), അർദ്ധ വാർഷിക ദേശീയ അവധി ദിനമായ ഗോൾഡൻ വീക്ക് എന്നിവയും ഈ സവിശേഷ ഉത്സവത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.