അബൂദബി: ഇൗ വർഷത്തെ ശൈഖ് സായിദ് സസ്റ്റെയ്നബിലിറ്റി പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം, വെള്ളം, ഉൗർജം, ഗ്ലോബൽ ഹൈസ്കൂൾ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് പുരസ്കാരം. 22 ലക്ഷം ദിർഹം വീതമാണ് ജേതാക്കൾക്കുള് ള സമ്മാന തുക. ഉൾപ്രദേശങ്ങളിലെ സ്ത്രീകളുടെ പ്രസവ ശുശ്രൂഷക്കും പ്രസവാനന്തര ചികിത്സക്കും ഉപകരിക്കുന്ന സൗരോർജ സ്യൂട്ട്സെയ്സുകൾ വിതരണം ചെയ്യുന്ന ‘വി കെയർ സോളാർ’ പദ്ധതിക്കാണ് ആരോഗ്യ വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്. ഇൗ വിഭാഗത്തിെൻറ അന്തിമ പട്ടികയിൽ ക്ഷയരോഗ നിർണയത്തിനും ചികിത്സക്കുമായി പ്രവർത്തിക്കുന്ന ‘ഒാപറേഷൻ ആശ’ എന്ന ഇന്ത്യൻ സംഘടനയുണ്ടായിരുന്നെങ്കിലും അവസാന പരിഗണനയിൽ പുറത്താവുകയായിരുന്നു.
താൻസാനിയയിലെ മാതൃ^ശിശു പോഷകാഹാര പദ്ധതിയായ ‘സാങ്കു’വിനാണ് ഭക്ഷ്യ വിഭാഗം പുരസ്കാരം. ഉൗർജ വിഭാഗത്തിൽ റുവാണ്ടയിലെ ‘ബിബോക്സി’നെയാണ് തെരഞ്ഞെടുത്തത്. റുവാണ്ടയിൽ വൈദ്യുതി വിതരണ ശൃംഖലയില്ലാത്ത പ്രദേശങ്ങളിലെ വീടുകളിൽ വെളിച്ചമെത്തിക്കുന്ന ദൗത്യം പരിഗണിച്ചാണ് ബിബോക്സിന് പുരസ്കാരം. മലിനജലം സംസ്കരിച്ച് ജനങ്ങളുടെ ഉപയോഗത്തിന് ലഭ്യമാക്കുന്ന ‘ഇക്കോ സോഫ്റ്റി’നാണ് ജല വിഭാഗത്തിലെ സമ്മാനം. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇക്കോസോഫ്റ്റ്’ ഇന്ത്യയിലും പദ്ധതി നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.