ദുബൈ: ദുബൈ വിമാനത്താവളത്തിൽനിന്ന് ലഭിച്ച 33,600 യൂറോ (1,39,882 ദിർഹം) യാത്രക്കാരന് തിരികെ നൽകി ദുബൈ പൊലീസ്. ദുബൈ വഴി തായ്ലൻഡിലേക്ക് യാത്ര ചെയ്ത ജർമൻ സ്വദേശിയായ സീഗ്ഫ്രൈഡ് ടെൽബാക്കിനാണ് അപ്രതീക്ഷിതമായി പണം തിരികെ കിട്ടിയത്. തായ്ലൻഡിലെ ഹോട്ടലിലെത്തിയപ്പോഴാണ് പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം ഇയാൾ അറിഞ്ഞത്. ഡസൽഫോർഡ്, ദുബൈ, ബാങ്കോക് എന്നീ വിമാനത്താവളങ്ങളിലൂടെ യാത്രചെയ്തതിനാൽ എവിടെയാണ് പണം നഷ്ടമായതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
ചെറിയ അവധിക്ക് ശേഷം തിരികെ ദുബൈ വഴി യാത്ര ചെയ്യാനെത്തിയ ഇയാളെ വിമാനത്താവളത്തിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സെക്ഷനിലെ ഉദ്യോഗസ്ഥൻ സമീപിച്ചു. ഐഡന്‍റിറ്റി ഉറപ്പിച്ചശേഷം പണം കൈമാറുകയായിരുന്നുവെന്ന് എയർപോർട്ട് സെക്യൂരിറ്റി ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ അമൂദ ബെൽസുവയ്ദ അൽ അമീരി പറഞ്ഞു. ദുബൈ വിമാനത്താളത്തിൽനിന്നാണ് ബാഗ് ലഭിച്ചതെന്നും ഉടമ തിരിച്ചുവരാൻ കാത്തിരുന്നതാണെന്നും ലോസ്റ്റ് ആൻഡ് ഫൗണ്ട് സെക്ഷൻ മേധാവി മേജർ മുഹമ്മദ് ഖലീഫ അൽ കംദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.