അബൂദബി: പൊതു ധനകാര്യ നിരീക്ഷണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കുന്ന നിയമത്തിന് അബൂദബി ഭരണാധികാരിയായ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. സാമ്പത്തിക നിരീക്ഷണത്തിനും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള അക്കൗണ്ടബിലിറ്റി അതോറിറ്റി പുതിയ നിയമപ്രകാരം സർക്കാർ സ്ഥാപനങ്ങളിലെ സമഗ്രത, സുതാര്യത, ഉത്തരവാദിത്തം, ഭരണം എന്നിവ ശക്തിപ്പെടുത്തും. അബൂദബിയുടെ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന സംഭവവികാസങ്ങൾ, സർക്കാർ എക്സിക്യൂട്ടിവ് രീതികൾ, സംഘടനാ ഭരണം, ചട്ടങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമൊപ്പം സാമ്പത്തികവും ഭരണപരവും സ്വതന്ത്രവുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈ അതോറിറ്റിയെന്നും നിയമം വ്യക്തമാക്കുന്നു. അബൂദബി എമിറേറ്റിലുടനീളം പൊതുവിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുകയും ലക്ഷ്യമാണ്.
അബൂദബിയുടെ പ്രശസ്തി വർധിപ്പിക്കൽ, സാമ്പത്തിക വ്യവസ്ഥയിൽ വിശ്വാസം ഉറപ്പാക്കൽ, സർക്കാർ സ്ഥാപനങ്ങളിലെ ഉത്തരവാദിത്തവും കൃത്യമായ ഭരണ നിർവഹണ നടപടികളും വർധിപ്പിക്കൽ, അഴിമതിക്കെതിരെയുള്ള പോരാട്ടം, പൊതു ഫണ്ടുകൾ സംരക്ഷിക്കൽ, ഓഡിറ്റിങ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, അഴിമതിക്കുള്ള സാധ്യതകൾ ഇല്ലാതാക്കൽ എന്നിവയും പുതിയ നിയമത്തിെൻറ ലക്ഷ്യമാണ്.
പ്രാദേശിക വകുപ്പുകൾ, മുനിസിപ്പാലിറ്റികൾ, അധികാരികൾ, കോർപറേഷനുകൾ, കൗൺസിലുകൾ, ജനറൽ സെക്രട്ടേറിയറ്റുകൾ, കോടതികൾ, പൊലീസ്, സുരക്ഷാ സ്ഥാപനങ്ങൾ, സർക്കാർ കേന്ദ്രങ്ങൾ, ഓഫിസുകൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ, ഫണ്ടുകൾ, മാർക്കറ്റുകൾ, പൊതു സംയോജിത സ്ഥാപനങ്ങൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ഉടമസ്ഥതയിലുള്ള കമ്പനികൾ, മൂലധനത്തിെൻറ 25 ശതമാനം സർക്കാറിെൻറയോ സർക്കാർ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവ അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റി നിരീക്ഷിക്കേണ്ട സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നതായി പുതിയ നിയമത്തിലെ ആർട്ടിക്ൾ 31 വ്യക്തമാക്കുന്നു. ഈ നിയമ പ്രകാരം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പുതിയ പദവി ഏറ്റെടുക്കുമ്പോഴും ഈ സ്ഥാപനങ്ങളിൽ നിന്ന് പുറത്തുപോകുമ്പോഴും സാമ്പത്തിക അവസ്ഥ വെളിപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.