അബൂദബി: മുഷ്രിഫ് മാളിലേക്കും തിരിച്ചും മൂന്ന് റൂട്ടുകളിൽ സൗജന്യ ബസ് സർവീസ് ഏർ പ്പെടുത്തുന്നു. സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റ് (മുറൂർ റോഡ്), ശൈഖ് റാശിദ് ബിൻ സഇൗദ് ആൽ മക്തൂം സ്ട്രീറ്റ് (എയർപോർട്ട് റോഡ്), അബൂദബി നാഷനൽ എക്സിബിഷൻ സെ ൻറർ റൂട്ടുകളിലാണ് സർവീസ്. ഇതു സംബന്ധിച്ച ധാരണയിൽ അബൂദബി ഗതാഗത വകുപ്പും മുഷ് രിഫ് മാൾ അധികൃതരും തിങ്കളാഴ്ച ഒപ്പുവെച്ചു.
അടുത്തയാഴ്ച മുതലാണ് സർവീസ് ആരംഭിക്കുക. രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ ഒരു മണിക്കൂർ ഇടവിട്ടായിരിക്കും സർവീസ്. ബസ് റൂട്ടുകളുടെ ചാർട്ട് മാൾ പ്രവേശന കവാടത്തിൽ പതിച്ചിട്ടുണ്ട്. മുഷ്രിഫ് മാളിൽനിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ബസ് സർവീസ് ഉപയോഗിക്കാൻ സാധിക്കും. നിലവിൽ രണ്ട് ബസുകളാണ് സർവീസിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യക്കാർ കൂടുേമ്പാൾ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗതക്കുരുക്കും കാർബൺ ബഹിർഗമനവും കുറക്കാൻ സൗജന്യ ബസ് സർവീസ് ഉപകരിക്കുമെന്ന് സമഗ്ര ഗതാഗത കേന്ദ്രത്തിലെ (െഎ.ടി.സി) പൊതു ഗതാഗത മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് ആൽ മുഹൈരി പറഞ്ഞു.
ഇതു വഴി നിരവധി കാറുകൾ റോഡിൽനിന്ന് ഒഴിവാകുന്നതിനാൽ ജീവിതനിലവാരം വർധിക്കും. റൂട്ടുകളും ബസ് സ്റ്റോപ്പുകളും നിശ്ചയിക്കുന്നതിന് െഎ.ടി.സി സംഘം മുഷ്രിഫ് മാൾ അധികൃതരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബിയിൽ സുസ്ഥിര^പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് മുഷ്രിഫ് മാളിലേക്കുള്ള സൗജന്യ ബസ് സർവീസ് എന്ന് മാളിെൻറ നടത്തിപ്പ് ചുമതലയുള്ള ലുലു ഗ്രൂപ്പിെൻറ ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ഇൗ സർവീസിെൻറ ജനപ്രിയത മറ്റു മാളുകളെയും ഇത്തരത്തിലുള്ള ഹരിത സംരംഭങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ഉപഭോക്താക്കൾ മുഷ്രിഫ് മാളിലേക്ക് വരുന്നതും പോകുന്നതും ടാക്സിയിലാണെന്നും ഇവർക്ക് സൗജന്യ ബസ് സർവീസ് വലിയ അനുഗ്രഹമാകുമെന്നും മാൾ മാനേജർ അരവിന്ദ് രവി പറഞ്ഞു. പൊതു ഗതാഗത ബസുകൾക്ക് സ്റ്റോപ്പില്ലാത്ത ചില വില്ല പ്രദേശങ്ങളിൽ സൗജന്യ ബസിന് സ്റ്റോപ്പുണ്ടാകും.
അബൂദബിയിൽ ഇത്തരത്തിലുള്ള ആദ്യ സർവീസാണ് ഇത്. സൗജന്യ ബസ് ഉപയോഗിക്കുന്നവർക്ക് ഡിസ്കൗണ്ട് കാർഡ് നൽകാൻ പദ്ധതിയുണ്ടെന്നും അരവിന്ദ് രവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.