കൂടുതൽ അപകടങ്ങൾ റാശിദീയയിൽ

ദുബൈ: ദുബൈയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് റാശിദീയ മേഖലയിലെന്ന് അധികൃതർ. റോഡുകളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഏറ്റവുമധികം അപകടം.

റോഡപകടങ്ങളിൽ കൂടുതലും മരിക്കുന്നത് പാകിസ്താനി ഡ്രൈവർമാരാണ്. 40.6 ശതമാനമാണ് മരണനിരക്ക്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ പ്രവാസികളുടെ മരണനിരക്ക് 18.8 ശതമാനം. 16.8 ശതമാനം യു.എ.ഇ പൗരൻമാരും മരിക്കുന്നു.

ലക്ഷം പേരിൽ മൂന്നുപേർ വെച്ചാണ് ഈ വർഷം മരിച്ചത്. 2020ലെ വേനൽക്കാലത്ത് 31 മരണവും 2019ൽ 33 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. സാധാരണ ചൂടുകാലങ്ങളിൽ സംഭവിക്കുന്ന ടയർ പൊട്ടിയുള്ള അപകടമരണങ്ങൾ ഈ വേനലിൽ ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്.

വേനൽക്കാലത്ത് മികച്ച ടയറുകൾ ഉപയോഗിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് അധികൃതർ നിരന്തര ബോധവത്കരണം നടത്തിയിരുന്നു. ഈ വർഷത്തെ ഗതാഗത ബോധവത്കരണ പരിപാടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്. 'സേഫ് ട്രാഫിക് സമ്മർ' എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. വേനൽക്കാലം കഴിയുന്നതുവരെ കാമ്പയിൻ തുടരും.

കൃത്യമായ കാലയളവിൽ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനെ പറ്റിയും ടയറുകളും ബ്രേക്കുകളും ഇടക്കിടെ പരിശോധിക്കുന്നതിനെ കുറിച്ചും ബോധവത്കരണം നൽകും.

ഇൻഡിക്കേറ്റർ ഇടാതെ പെെട്ടന്ന് ലൈൻ മാറുന്നതാണ് ഭൂരിപക്ഷം അപകടങ്ങളുടെയും കാരണെമന്ന് ആഭ്യന്തര മന്ത്രാലയം െഫഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫിൻ പറഞ്ഞു.

Tags:    
News Summary - More Accidents in Rashidia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.