അബൂദബി: വേദന, പനി, നീർക്കെട്ട് എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്ന ജസ്പ് രിൻ 81 മില്ലിഗ്രാം ഗുളികകൾ പിൻവലിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. നിയമപ്രകാ രമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇവ പിൻവലിച്ചത്. ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (ജൾഫർ) ആണ് ഇൗ മരുന്ന് നിർമിക്കുന്നത്. നിർമാതാക്കൾ ഗൾഫ് ഏകോപന സമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ സർക്കുലർ വ്യക്തമാക്കി.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ജസ്പ്രിൻ 18 മില്ലിഗ്രാം ഗുളികകൾ പിൻവലിക്കാൻ ആരോഗ്യ മന്ത്രാലയം വിതരണക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇൗ ഗുളികകൾ രോഗികൾക്ക് നിർദേശിക്കുന്നത് നിർത്താൻ ഡോക്ടർമാരോടും ആവശ്യപ്പെട്ടു. മരുന്ന് കഴിച്ച് പാർശ്വഫലങ്ങൾ സംഭവിച്ചിട്ടുള്ളവർ 042301448 എന്ന ഫോൺ നമ്പറിലോ pv@moh.gov.ae എന്ന ഇ മെയിൽ വിലാസത്തിലോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.