ദുബൈ: ശാരീരിക വ്യതിയാനങ്ങളുള്ളവരെ പീപ്പിൾ ഒഫ് ഡിറ്റർമിനേഷൻ^ നിശ്ചയ ദാർഢ്യമുള്ളവർ എന്നു വിളിക്കാൻ ആഹ്വാനം ചെയ്തത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ്. ആ പ്രയോഗം തീർത്തും ശരിയെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രമുഖ മൗത്ത് പെയിൻററും ദൃഢചിത്തരുടെ അവകാശങ്ങൾക്കായി പ്രയത്നിക്കുന്ന ഗ്രീൻ പാലിയേറ്റിവ് കൂട്ടായ്മ ചെയർമാനുമായ മലപ്പുറം കോട്ടക്കുന്നിലെ പി. ജസ്ഫർ.
മസ്കുലർ ഡിസ്ട്രോഫി മൂലം കൈകാലുകളുടെ ചലനം തടയപ്പെട്ട ജസ്ഫർ വായ കൊണ്ട് കടിച്ചു പിടിച്ചാണ് അതി സുന്ദരമായ ചിത്രങ്ങൾ വരക്കുന്നത്. അസോസിയേഷൻ ഒഫ് മൗത്ത് ആൻറ് ഫൂട്ട് പെയിൻറിംഗ് ആർട്ടിസ്റ്റ്സ് ഒഫ് വേൾഡ് (എ.എം.എഫ്. പി.എ) എന്ന ആഗോള സംഘത്തിനൊപ്പം ഒേട്ടറെ ചിത്രങ്ങൾ വരക്കുകയും ഒാൺലൈൻ വഴി വിൽക്കുകയും ചെയ്തുവരുന്നു. എന്നാൽ കഴിഞ്ഞ കുറെയേറെ നാളുകളായി ഒരു പ്രത്യേക ചിത്രകലാ ദൗത്യത്തിലാകയാൽ മറ്റു രചനളെല്ലാം നിർത്തിവെച്ചു. തങ്ങളെ അവഗണിക്കാനും അവകാശങ്ങൾ ഹനിക്കാൻ പല കോണുകളിൽ നിന്നും നീക്കങ്ങൾ നടക്കവെ ‘നിശ്ചയ ദാർഢ്യം ചെയ്ത സമൂഹത്തെ’ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നടപടികളും നിയമങ്ങളും ആവിഷ്കരിച്ച നേതാവിന്^ശൈഖ് മുഹമ്മദിന് ഒരു ഉപഹാരം തയ്യാക്കുകയായിരുന്നു ജസ്ഫർ.
മറ്റെല്ലാ രചനകളും നിർത്തിവെച്ച് നാലു മാസത്തെ പ്രയത്നം കൊണ്ട് 15 ചതുരശ്ര അടി കാൻവാസിൽ ശൈഖ് മുഹമ്മദിെൻറയും ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിെൻറയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തീർത്തത്. യു.എ.ഇയിൽ ബന്ധുക്കളുള്ള ഒരു മലപ്പുറത്തുകാരൻ എന്ന നിലയിൽ ദുബൈ ഭരണാധികാരിയെക്കുറിച്ച് ചെറുപ്പം മുതലേ പറഞ്ഞു കേട്ടിട്ടുണ്ട് ജസ്ഫർ. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ശേഷമാണ് കൂടുതൽ അറിയുന്നത്.
റോഡ് മുറിച്ചു കടക്കാൻ സാധാരണ ജനങ്ങൾക്കൊപ്പം ട്രാഫിക് സിഗ്നലിൽ കാത്തു നിൽക്കുന്നതും തന്നെ അനുകരിച്ച കുഞ്ഞുമിടുക്കിയെ വീട്ടിലെത്തി അഭിനന്ദിക്കുന്നതുമെല്ലാം കണ്ട് ഏറെ സന്തോഷം തോന്നി. ശൈഖ് മുഹമ്മദ് രചിച്ച ‘മൈ വിഷൻ’ വായിച്ചതോടെ ബഹുമാനം ആദരവായി. കേരളത്തെ പൊതുസ്ഥലങ്ങളും ആരാധനാലയങ്ങളും വീൽ ചെയർ സൗഹൃദമാക്കണമെന്നാവശ്യപ്പെട്ട് കാമ്പയിൻ നടത്തവെ റാമ്പുകളും പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയ ദുബൈ മാതൃക അധികൃതരുടെ മുന്നിൽ വെച്ചു. വ്യക്തി ജീവിതത്തിലും അവകാശ സംരക്ഷണ പ്രവർത്തനങ്ങളിലും മൈ വിഷനിലെ പല വരികളും വല്ലാതെ സ്വാധീനിച്ചു. അങ്ങിനെയാണ് ഇൗ ചിത്ര ഉപഹാരം തയ്യാറാക്കാൻ തീരുമാനിച്ചത്.
ശാരീരിക വ്യതിയാനങ്ങളുടെ പേരിൽ കളിയിടങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർക്കും വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്കും പ്രചോദനവും പ്രോത്സാഹനവും നൽകുന്ന ശൈഖ് ഹംദാെൻറ പ്രവർത്തനങ്ങൾ അറിഞ്ഞതോടെ അദ്ദേഹത്തെയും ചിത്രത്തിൽ ചേർക്കാൻ ഉറപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായി ഉയരാനൊരുങ്ങുന്ന ദുബൈയിലെ ടവറും അറബി കുതിരകളും പശ്ചാത്തലത്തിലുണ്ട്.
ചിത്രം പൂർത്തിയായ വിവരം അറിഞ്ഞ് പല കലാസ്നേഹികളും ചോദിച്ചെത്തിയെങ്കിലും ഇതു വിൽപ്പനക്കല്ല എന്ന് ജസ്ഫർ അറിയിച്ചു കഴിഞ്ഞു.
തെൻറ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിെൻറ ചിത്രം അദ്ദേഹം കേരളത്തിലെത്തിയപ്പോൾ നേരിട്ടു സമ്മാനിക്കാൻ അവസരം ലഭിച്ചിരുന്നു. അതു പോലെ ഇൗ ചിത്രം ദുബൈയിൽ എത്തി ശൈഖ് മുഹമ്മദിന് നേരിൽ സമർപ്പിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് ഇൗ കലാകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.