ദുബൈയിലെ വ്യവസായ ലൈസൻസിന് നാട്ടിൽ തന്നെ അപേക്ഷിക്കാം 

ദുബൈ: ദുബൈയിൽ ബിസിനസ് രജിസ്റ്റർ ചെയ്യാനും വ്യവസായ ലൈസൻസ് നേടാനും ആഗ്രഹിക്കുന്നവർക്ക് യു.എ.ഇയിൽ എത്താതെ തന്നെ ഇനി മുതൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാം. 129 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വി.എഫ്.എസ് ഗ്ലോബൽ ശാഖകൾ മുഖേനയാണ് ഇവ ചെയ്യാനാവുക. വിസ ^തിരിച്ചറിയൽ പൗരത്വ സേവനങ്ങൾ നിർവഹിക്കുന്ന ആഗോള സ്ഥാപനമായ വി.എഫ്.എസ് ഗ്ലോബലുമായി ദുബൈ ഇക്കണോമി ഇതു സംബന്ധിച്ച് കരാറിലേർപ്പെട്ടു. നടപടികൾ സുഗമമാക്കാനും നിക്ഷേപകരുടെ സമയം നഷ്ടപ്പെടാതിരിക്കാനുമുള്ള ദുബൈ ഇക്കണോമിയുടെ തന്ത്രങ്ങളുടെ ഭാഗമായാണിത്. 

വി.എഫ്.എസ് ഗ്ലോബൽ നിക്ഷേപകർക്കു വേണ്ട ഇ സേവനങ്ങളെല്ലാം നൽകും. ഫീസുകളും അവരുടെ 2300 അപേക്ഷാ കേന്ദ്രങ്ങളിലും സ്വീകരിക്കും. ട്രേഡ്നെയിം റിസർവു ചെയ്യൽ, ട്രേഡ്നെയിം പുതുക്കൽ, പ്രാഥമിക അനുമതി, ലൈസൻസ് പുതുക്കൽ, ഇലക്ട്രോണിക് അക്കൗണ്ട് രജിസ്ട്രേഷൻ, അപ്പോയിൻമെൻറുകളുടെ ബുക്കിങും റദ്ദാക്കലും, ലൈസൻസ് പ്രിൻറിംങ്, ലൈസൻസ് വിവരങ്ങൾ പുതുക്കൽ തുടങ്ങിയ നിരവധി സേവനങ്ങൾ സ്വന്തം നാട്ടിലിരുന്നു തന്നെ ചെയ്യാമെന്നത് നിക്ഷേപകരുടെ ബുദ്ധിമുട്ടുകൾ നന്നെ കുറക്കും. ദുബൈ ഇക്കണോമി ഡയറക്ടർ ജനറൽ സാമി അൽ ഖംസിയുടെ സാന്നിധ്യത്തിൽ ബിആർഎൽ സി.ഇ.ഒ ഒമർ ബുഷാഹബ്, വി.എസ്.എഫ് ഗ്ലോബൽ മിഡിൽ ഇൗസ്റ്റ് സിറ്റിസൺ സർവീസ് മേധാവി സുമന്ത് കപൂർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.  

പ്രകൃതിയുടെ വിളികേൾക്കാം..
 ഗോ വൈൽഡ് ദുബൈ കാമ്പയിൻ കാലയളവിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ദിവസേന രാവിലെ ഒമ്പതു മുതൽ ആറു വരെ ജബൽ അലി മറൈൻ സേങ്കതത്തിൽ   ശിൽപശാലകളും ക്ലാസുകളും പ്രകൃതി സഞ്ചാരവും നടക്കും. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗകര്യപൂർവം പെങ്കടുക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വനജീവി ഫോേട്ടാഗ്രഫിയാണ് മുഖ്യ ആകർഷങ്ങളിലൊന്ന്. പടമെടുക്കാൻ മാത്രമല്ല, മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്താതെ എങ്ങിനെ ജീവിക്കണം എന്നും വന്യജീവി വിദഗ്ധരും പ്രമുഖ ഫോേട്ടാഗ്രാഫർമാരും ക്ലാസെടുക്കും. 
 പക്ഷി നിരീക്ഷണമാണ് മറ്റൊരു പരിപാടി. വിവിധയിനം പക്ഷികളെക്കുറിച്ചും അവയുടെ രീതികളെക്കുറിച്ചും അവിടെ നിന്നറിയാം. പിന്നീട് കിളികളുടെ ശബ്ദം സംബന്ധിച്ച് വിവരണം നൽകും. പ്രകൃതി ക്വിസും ഒരുക്കുന്നുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും. 

Tags:    
News Summary - industrial licence-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.