ആവേശമായി ഹാഫ് മാരത്തൺ

ദുബൈ: പങ്കെടുത്തവരിലും കാഴ്ചക്കാരിലും ആവേശമുണർത്തി ദുബൈ ക്രീക്ക് ഹാഫ് മാരത്തൺ. ഞായറാഴ്ച രാവിലെ ദുബൈ ക്രീക്കിലാണ് മാരത്തൺ നടന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഹാഫ് മാരത്തൺ എന്നറിയപ്പെടുന്ന മത്സരത്തിൽ നിരവധി പേർ പങ്കാളികളായി. 21.1 കിലോമീറ്റർ മാരത്തണിനു പുറമെ ഈ വർഷം 10 കിലോമീറ്റർ റൈഡും സംഘടിപ്പിച്ചു. ദുബൈ ക്രീക്കിന്‍റെ മനോഹാരിത ആസ്വദിച്ച് റൈഡ് നടത്താനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയത്. പങ്കെടുത്തവർക്കെല്ലാം മെഡലും നൽകി. മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് അംഗങ്ങളും മാരത്തണിന്‍റെ ഭാഗമായി. ആദ്യമായി മാരത്തൺ പൂർത്തിയാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. 

Tags:    
News Summary - Half marathon,u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.