ദുബൈ: ദുബൈ ടാക്സിക്കുവേണ്ടി ഇനി മുതൽ ആർ.ടി.എയുടെ കാൾ സെൻററിൽ വിളിച്ച് കാത്തിരിക്കേണ ്ട. കാറീം മൊബൈൽ ആപ്പിൽ ഒരു ബട്ടനമർത്തിയാൽ മതി, കേവലം 3.5 മിനിറ്റുകൊണ്ട് ദുബൈ ടാക്സി നി ങ്ങൾക്കരികിലേക്ക് കുതിച്ചെത്തും. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും കറീം കമ്പനി യുമായുള്ള സംയുക്ത സംരംഭത്തിെൻറ ഭാഗമായി, ടാക്സി ബുക്കിങ്ങും സർവിസും ഉപഭോക്ത സേവനവുമുൾപ്പെടെയുള്ള കാര്യങ്ങളും ഇനിമുതൽ ഹാല ടാക്സിയുമാണ് വഹിക്കുക. ഇത്തരത്തിൽ പുതുക്കിയ സർവിസുകൾ ഡിസംബർ ഏഴു മുതൽ ആരംഭിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കു കീഴിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഹാല സംവിധാനം ആരംഭിച്ചശേഷം കുറഞ്ഞ ദിവസങ്ങൾക്കകംതന്നെ ഒരു മില്യണിലധികം ബുക്കിങ് ലഭിച്ചതിനെ തുടർന്നാണ് ദുബൈ ടാക്സി ബുക്കിങ് ഉൾപ്പെടെ മുഴുവൻ സർവിസുകളും ഹാലയിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആപ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വളരെ വേഗത്തിൽ സേവനവും നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സുതാര്യമായും ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകത. മാത്രമല്ല, ഉപഭോക്താക്കളുടെ സംശയങ്ങളും ആശങ്കകളും ചാർജ് സംബന്ധിച്ച പരാതികളുമെല്ലാം കാറീം ആപ് വഴി ചാറ്റിലൂടെ പരിഹരിക്കാം.
യാത്രക്കാരുടെ സുരക്ഷ, വാഹനത്തിെൻറ ക്ഷമത എന്നിവയും ലോസ്റ്റ് ആൻഡ് ഫൗണ്ട് സംവിധാനവും മാത്രമായിരിക്കും ഇനി മുതൽ ആർ.ടി.എ കാൾ സെൻറർ വഴി നിയന്ത്രിക്കുന്നത്. അതിനായി നിലവിലുള്ള ആർ.ടി.എ കാൾ സെൻററിലെ 8009090 നമ്പറിൽ തന്നെ ബന്ധപ്പെടാവുന്നതാണ്. ഉപഭോക്താക്കൾക്ക് നിശ്ചയിച്ചതിലും വേഗത്തിൽതന്നെ ബുക്ക് ചെയ്ത ടാക്സി ലഭ്യമാകുമെന്നതാണ് പുതിയ സർവിസിലൂടെ ലഭിക്കുന്ന വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാക്സി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കാൾക്ക് മികച്ച സേവനമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഹാല സി.ഇ.ഒ ക്ലമൻസ് ഡ്യൂട്ടർട്ട് പറഞ്ഞു.
മൊബൈൽ ആപ് തുറന്ന് ഏറ്റവും അടുത്തുള്ള ടാക്സിക്കുനേരെയുള്ള ബട്ടണമർത്തുന്നതോടെ മൂന്നര മിനിറ്റിനകം ടാക്സി ഉപഭോക്താവിന് അരികിലെത്തും. നേരേത്ത 11 മിനിറ്റോളം കാത്തിരിക്കണമായിരുന്നു. ആപ് വഴി തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കാനുമാകും. കൂടാതെ, ബുക്കിങ് ചെയ്യുന്നവർക്ക് ലോയൽറ്റി പദ്ധതികളുമേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.