?????????? ???????

അര നൂറ്റാണ്ടിെൻറ വെള്ളിത്തിര അഴിച്ച് എൽഡൊറാഡോ

അബൂദബി: അബൂദബിയിലെ ചലച്ചിത്ര പ്രേമികളുടെ വികാരമായിരുന്ന എൽഡൊറാഡോ തിയറ്റർ ഒാർമയാവുന്നു. 47 വർഷം വർണക്കാഴ്ചകളൊരുക്കിയും കഥക്കൂട്ടുകളുടെ ചരടഴിച്ചും തീപ്പൊരി ഡയലോഗുകളും സുന്ദരമായ ഗാനങ്ങളും കേൾപ്പിച്ചും പ്രവാസി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന ഇൗ കൊട്ടകയിൽ ആരവമൊഴിഞ്ഞിരിക്കുന്നു. മലയാള ചലച്ചിത്രമായ ‘വില്ലൻ’ ആയിരുന്നു ഇവിടെ അവസാനമായി പ്രദർശിപ്പിച്ചത്. നവംബർ നാലിന് രാത്രി 10.30ന് ആയിരുന്നു ഒടുവിലത്തെ ഷോ. കെട്ടിടത്തിെൻറ ഉടമ മരിച്ചതും അദ്ദേഹം തിയറ്റർ നടത്തിപ്പ് അവകാശം ആർക്കും കൈമാറാതിരുന്നതുമാണ് ഇവിടുത്തെ ചലച്ചിത്ര കാഴ്ചകൾ അവസാനിക്കാൻ കാരണം. 1970 നവംബർ 22നായിരുന്നു പൊതുജനങ്ങൾക്കായി അബൂദബി ഇലക്ട്ര സ്ട്രീറ്റിൽ എൽഡൊറാഡോ തിയറ്റർ തുറന്നത്. ലെബനാനുകാരനായ ആതിഫ് കറാമായിരുന്നു ഉടമ. ആദ്യ കാലത്ത് ഇംഗ്ലീഷ് സിനിമകളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഒരാഴ്ചയിൽ രണ്ടോ മൂന്നോ ഇംഗ്ലീഷ് സിനിമകൾ. 1985ൽ തിയറ്റർ പൊളിച്ചുമാറ്റി അതേ സ്ഥലത്ത് പുതിയത് നിർമിച്ചു. പിന്നീട് ഇംഗ്ലീഷ് ചലച്ചിത്രങ്ങേളാടൊപ്പം ബോളിവുഡ് സിനിമകളും പ്രദർശിപ്പിക്കാൻ തുടങ്ങി. ഇതോടെ വൻ ജനക്കൂട്ടമാണ് തിയറ്ററിലെത്തിയതതെന്ന് എൽഡൊറാഡോ മാനേജറും മലയാളിയുമായ സുരീഷ് ഉഷശ്രീ ഒാർക്കുന്നു. 2000ത്തിൽ മൾട്ടിപ്ലക്സ് തിയറ്ററുകളുടെ വ്യാപനേത്താടെ എൽഡൊറാഡോ മലയാളം, തമിഴ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  ഷോപ്പിങ് മാളുകളോടനുബന്ധിച്ച് വിവിധ മൾട്ടി പ്ലക്സ് തിയറ്റുകൾ വന്നെങ്കിലും എൽഡൊറാഡോയുടെ പൊലിമ ഒരിക്കലും കുറഞ്ഞില്ല. നാട്ടിലെ തിയറ്ററുകളുടെ അന്തരീക്ഷ ആസ്വാദനം കൂടിയായിരുന്നു മലയാളികൾ ഉൾെപ്പട്ട ഇന്ത്യക്കാരെ ഇവിടേക്ക് ആകർഷിച്ചത്. 
Tags:    
News Summary - eldorado theatre uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.