എജുകഫെ രണ്ടാം പതിപ്പ് ഫെബ്രുവരി  മൂന്ന് , നാല് തീയതികളില്‍

ദുബൈ: ആദ്യ പതിപ്പിലൂടെ യു.എ.ഇയുടെ വിദ്യഭ്യാസമേളകളില്‍ വ്യത്യസ്തതയുടെ പുതുവഴികള്‍ തീര്‍ത്ത് ശ്രദ്ധേയമായ  ഗള്‍ഫ് മാധ്യമം എജുകഫെ വിദ്യഭ്യാസ-കരിയര്‍ മേളയുടെ രണ്ടാം പതിപ്പ് ഫെബ്രുവരിയില്‍. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും വിധത്തില്‍ ആസുത്രണം ചെയ്യുന്ന സമ്പൂര്‍ണ വിദ്യഭ്യാസ മേള  ഫെബ്രുവരി  മൂന്ന് , നാല് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ കാമ്പസിലാണ് നടക്കുക.
10, 11, 12 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ഗള്‍ഫ് മാധ്യമം ‘എജു കഫെ’യില്‍ പ്രമുഖരായ വിദ്യഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ കണ്‍സള്‍ട്ടന്‍റുകളും കൗണ്‍സലര്‍മാരും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടാകും. മൂന്നിന് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ എട്ടു മണിവരെയും ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി എട്ടു മണിവരെയുമായിരിക്കും മേള.
യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 40 ഓളം പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ പ്രവേശ നടപടികള്‍ വിശദീകരിച്ച് മേളയില്‍ അണിനിരക്കും. വിദ്യഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും  അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തെി വിജയത്തിന്‍െറ മാര്‍ഗത്തില്‍ അവരെ ഒരുക്കിവിടാന്‍ വിദഗ്ധര്‍ നിങ്ങളെ സഹായിക്കും. കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത കണ്ടത്തൊനും സംവിധാനമുണ്ട്. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ളാസുകളും കൗണ്‍സലിങുമുണ്ടാകും. 
കുടുംബസമേതം വന്ന് ഉല്ലാസകരമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനുള്ള അവസരമാണ് ഗള്‍ഫ് മാധ്യമം ഒരുക്കുന്നത്.  കുട്ടികള്‍ക്കായി ബുദ്ധിപരമായ കളികളും വിനോദങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കും. 
പ്രവേശം സൗജന്യമാണ്. www.madhyamam.com/gulf_home വെബ് സൈറ്റിലെ എജു കഫെ ലിങ്കില്‍  ഇന്നു തന്നെ പേര്‍ രജിസ്റ്റര്‍ ചെയ്യൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് ഗിഫ്റ്റ് കൂപ്പണുകള്‍ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവുമുണ്ടാകും.

News Summary - educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.