ഷാർജ: ‘നിങ്ങളുടെ വാഹനങ്ങളെ അവഗണിക്കരുത്’ എന്ന ശീർഷകത്തിൽ ഷാർജ പൊലീസും നഗരസഭ യും സംയുക്തമായി നടത്തിയ പരിശോധനയിൽ 123 കാറുകൾ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. വളരെ കാലമായി വിവിധ പ്രദേശങ്ങളിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തത്. വേനൽകാലം മുഴുവൻ ഈ പരിശോധന തുടരുമെന്നും പാതയോരങ്ങൾക്ക് പുറമെ, മണൽ പ്രദേശങ്ങളിൽ നിറുത്തിയിടുന്ന വാഹനങ്ങളും കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്ന വഴികൾ മുടക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കുമെന്നും കമ്മ്യൂണിറ്റി പൊലീസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് അൽ മാരി പറഞ്ഞു.
ഇത്തരം വാഹനങ്ങൾ കേന്ദ്രീകരിച്ച് ക്രിമിനലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. നോട്ടീസ് പതിച്ച് 72 മണിക്കൂറിനുള്ളിൽ ഉടമ എത്തി വാഹനം നീക്കം ചെയ്തില്ലെങ്കിൽ അധികൃതരെത്തി നീക്കം ചെയ്യും. അവധിക്ക് പോകുന്നവർ വാഹനങ്ങൾ പൊടിപിടിച്ച് കിടക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.