അബൂദബി: അബൂദബി നാഷനൽ ഒായിൽ കമ്പനി (അഡ്നോക്) ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡോ. സുൽത്താൻ ആൽ ജാബിറിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം സമ്മാനിച്ചു. ഉൗർജ സുരക്ഷക്കും മേഖലയിലെ വ്യാപാരത്തിനും നൽകിയ സംഭാവന കളും ഡിജിറ്റൽ കാലഘട്ടത്തിൽ എണ്ണ^വാതക മേഖല ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ന്യൂഡൽഹിക്ക് സമീപം ഗ്രെയ്റ്റ് നോയിഡയിൽ നടന്ന പെട്രോടെക് ഉൗർജസമ്മേളനത്തിലെ ചടങ്ങിലാണ് പുരസ്കാരം നൽകിയത്. ഭാവിയിലേക്കുള്ള ഡോ. സുൽത്താൻ ആൽ ജാബിറിെൻറ കാഴ്ചപ്പാടുകളെ നരേന്ദ്രമോദി പ്രശംസിച്ചു.
2016ലാണ് ഡോ. ജാബിർ അഡ്നോക് ചീഫ് എക്സിക്യൂട്ടീവായി ചുമതലേയറ്റത്. പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും കാര്യക്ഷമത കൈരിക്കുന്നതിനും വാണിജ്യ സംസ്കാരം ശാക്തീകരിക്കുന്നതിനും സമഗ്രവും വേഗത്തിലുള്ളതുമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിൻ എന്നിവ ഉൾപ്പെടെയുള്ള പുതിയ സാേങ്കിതിക വിദ്യകൾ ഉൾക്കൊള്ളിച്ചുള്ള വികസനത്തിന് അദ്ദേഹം പ്രോത്സാഹനം നൽകി.
നാലാം വ്യവസായ യുഗത്തിൽ ലോകത്തിെൻറ വർധിച്ചുവരുന്ന ഉൗർജാവശ്യം നിവർത്തിക്കുന്നതിന് എണ്ണ^വാതക മേഖലയെ ആധുനികവത്കരിക്കേണ്ടതുണ്ടെന്ന് ഡോ. ജാബിർ ചടങ്ങിൽ പറഞ്ഞു. അഡ്നോകിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും കഠിനാധ്വാനത്തിെൻറയും സമർപ്പണത്തിെൻറയും സാക്ഷ്യപത്രമാണ് പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപാദക^ഉപഭോക്തൃ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം യഥാർഥ നയതന്ത്ര പങ്കാളിത്തത്തിെൻറ അടിസ്ഥാനത്തിൽ മാറ്റി രൂപപ്പെടുത്തിയത് ഡോ. ജാബിറാണെന്ന് ഇന്ത്യൻ പെട്രോളിയം^പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.