കുട്ടികളെ സ്വീകരിക്കാനെത്തുന്ന എക്സ്പോയുടെ ഭാഗ്യ ചിഹ്നങ്ങളായ ‘റാഷിദും ലത്തീഫയും’

എക്സ്പോയിൽ കുട്ടികൾക്ക് ചിരിക്കാം, കളിക്കാം, പഠിക്കാം

ദുബൈ: എക്സ്പോ 2020 ദുബൈയിൽ കുട്ടികൾക്കും കുടുംബത്തിനും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച നിരവധി ആഹ്ലാദാവസരങ്ങൾ. 'സീറോ-ഗ്രാവിറ്റി' ചേംബറിൽ വലകളിൽ കുതിച്ചുകയറാൻ കഴിയുന്ന ബഹിരാകാശ നഗരം മുതൽ തിമിംഗല സ്ലൈഡുകളും ത്രീഡി മേസും ചേർന്ന സമുദ്രതീരത്തെ കളിസ്ഥലം വരെയാണ് പൂർത്തിയായത്. എക്സ്പോയുടെ ഭാഗ്യ ചിഹ്നങ്ങളായ 'റാഷിദും ലത്തീഫയും' കുട്ടികളെ ശ്രദ്ധേയ സാഹസിക പരിപാടികളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയാറായിട്ടുമുണ്ട്. ആവേശകരമായ ഷോകൾ, സംഘഗാന സദസ്സുകൾ, നൃത്തങ്ങൾ, നാടകാവതരണങ്ങൾ എന്നിവയടങ്ങുന്ന പരിപാടികളും ആസ്വദിക്കാനാവും. ഇത്തരത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന നിരവധി വിനോദാവസരങ്ങൾ എക്സ്പോയിലുണ്ട്. ഇവയിൽ ശ്രദ്ധേയമായ അഞ്ചു പരിപാടികൾ:

1. ബഹിരാകാശ നഗരം

അൽ ഫുർസാൻ പാർക്കിെൻറ വിശാലമായ മുറ്റത്ത് ഒരുക്കിയ ബഹിരാകാശ നഗരം കുട്ടികളെ ആകർഷിക്കും. ഇവിടെ 'സീറോ-ഗ്രാവിറ്റി' ചേംബറിൽ കുട്ടികൾ വലകൾക്കു മുകളിലൂടെ കുതിക്കാനാവും. 'ഭ്രമണപഥ'ത്തിലേക്ക് പ്രവേശിക്കാനും യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബിെൻറ പകർപ്പിലേക്ക് കയറാനും സാധിക്കും.

2. സമുദ്രത്തെ അറിയാം

ജൂബിലി പാർക്കിലെ 'റാശിദി'െൻറ കളിസ്ഥലത്ത് സ്രാവുകളുള്ള സമുദ്ര പ്രമേയ സാഹസികതയാണ് ഒരുക്കിയത്. തിമിംഗല സ്ലൈഡുകൾ, സമുദ്ര ലൈനറുകൾ, സംവേദനാത്മക ത്രീഡി മേസ് എന്നിവയുണ്ട്.

3.ശത്രുവിനെ 'കിക്ക്' ചെയ്ത് സൂപ്പർ ഹീറോകളാകാം

അൽ വാസൽ പ്ലാസയിൽ നടക്കുന്ന മാസ്‌കോട്ട് ഇമ്മേഴ്‌സിവ് ഷോയിൽ ദുഷ്ടനായ മിസ്റ്റർ സ്ക്രാപ്പിനെതിരെ കുട്ടികൾക്ക് പോരാടാം. റാഷിദിനെയും ലത്തീഫയെയും അവരുടെ ദുഷ്ടരായ ശത്രുക്കളെ സഹായിക്കുന്നതിലൂടെ ജീവിതപാഠങ്ങൾ അറിയാൻ കഴിയും.

4. ശിൽപത്തോടൊപ്പം നൃത്തം

സന്ദർശകർക്ക് സ്വന്തമായി സംഗീതവും നൃത്തവും ചെയ്യാൻ കഴിയുന്ന സംവേദനാത്മക ബൂത്തുകൾ സ്വീകരിച്ചിട്ടുണ്ട്. മിസ്റ്റർ സ്ക്രാപ്പിെൻറ സ്ക്രാപ്യാർഡ് ഐഡിൽ ഷോ ദിവസവും അരങ്ങേറും.

5. എക്സ്പോ എക്സ്പ്ലോറർ ട്രെയിൻ

കാഴ്ചകൾ ആസ്വദിക്കാവുന്ന യാത്രയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന ട്രെയിനാണ് എക്സ്പോ എക്സ്പ്ലോറർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.