അബുദബി: കാസർകോട് സ്വദേശി ഉൾപ്പടെ മൂന്ന് പേർ അബൂദബിയിൽ അപകടത്തിൽ മരിച്ചു. മധൂർ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ –ഗിരിജ ദമ്പതികളുടെ മകൻ അശോകൻ (32) ആണ് മരിച്ചത്. ഭാര്യ ദീപിക വെള്ളിയാഴ്ച്ച അബുദാബിയിൽ വരാനിരിക്കവെയാണ് ദുരന്തം. സൗത്ത് വിങ്സ്് ഇൻറീരിയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം അബൂദബി ഖലീഫ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ബത്തീനിലെ ജോലിസ്ഥലത്തുവെച്ചാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. വിഷവാതക ചോർച്ചയാണ് അപകട കാരണമെന്ന് കരുതുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അശോകെൻറ വിവാഹം. വിവാഹത്തിന് ശേഷം ജൂൺ 28ന് ആണ് അശോകൻ അബുദബിയിൽ തിരിച്ചെത്തിയത്. മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ കൂടിയുണ്ടെങ്കിലും എവിടത്തുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൂന്നാമത്തെയാൾ പാകിസ്താനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.