ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പൈലറ്റുമാരുടെ മൃതദേഹം ഖബറടക്കി

അബൂദബി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായ യെമനില്‍ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ നിരീക്ഷണപറക്കല്‍ നടത്തുന്നതിനിടെ യു.എ.ഇ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പൈലറ്റിന്‍െറയും സഹ പൈലറ്റിന്‍െറയും മൃതദേഹങ്ങള്‍ ഖബറടക്കി. 
അഹ്മദ് അല്‍ സിയൂദിയുടെ മൃതദേഹം ഫുജൈറ അല്‍ ഹാലയിലെ ഹാറൂണ്‍ അല്‍ റഷീദ് പള്ളി ഖബര്‍സ്ഥാനിലും അബ്ദുല്ല അല്‍ യമാഹിയുടേത് മര്‍ബാദിലുമാണ് ഖബറടക്കിയത്. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകള്‍ ഖബറടക്കചടങ്ങില്‍ പങ്കെടുത്തു. 
ഇരുവരുടെയും മൃതദേഹങ്ങള്‍ അല്‍ ബതീനിലെ അബൂദബി എക്സിക്യൂട്ടീവ് വിമാനത്താവളത്തിലത്തെിച്ച ശേഷമാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
 മുതിര്‍ന്ന സായുധസേനാ ഓഫിസര്‍മാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.