റാസല്‍ഖൈമ: ഭര്‍ത്താവിന്‍െറ വെടിയേറ്റ് പരിക്കുകളോടെ ചികിത്സയിലായിരുന്ന സ്വദേശി വനിത മരിച്ചു. അബൂദബി ഖലീഫ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംഭവത്തിന് ശേഷം പൊലീസ് സ്റ്റേഷനിലത്തെി കീഴടങ്ങിയ ഭര്‍ത്താവ് ഇപ്പോഴും കസ്റ്റഡിയിലാണ്.
ജൂലൈ ഒമ്പതിനാണ് വീട്ടില്‍വെച്ച് ഭര്‍ത്താവ് 40കാരിയായ യുവതിക്ക് നേരെ പലതവണ നിറയൊഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് മാമൂറ പൊലീസ് സ്റ്റേഷനിലത്തെി കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഉവൈസിന്‍െറ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ അബൂദബി ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും എന്താണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.