വിമാനത്താവളത്തില്‍ മരിച്ച  മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി 

അബൂദബി: മൂന്നര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  ശനിയാഴ്ച രാത്രി അബൂദബി വിമാനത്താവളത്തില്‍ വെച്ച് മരണപ്പെട്ട തിരൂര്‍ വൈലത്തൂര്‍ സ്വദേശി വലിയ പറമ്പില്‍ ഷാഹുല്‍ ഹമീദ (58)ിന്‍െറ മൃതദേഹമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയര്‍വേസിന്‍െറ വിമാനത്തില്‍ യാത്ര തിരിക്കാനത്തെിയപ്പോഴായിരുന്നു ഷാഹുല്‍ ഹമീദ് മരണപ്പെട്ടത്.  ബോര്‍ഡിങ് പാസ് എല്ലാം എടുത്ത ശേഷം യാത്രക്കായി വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് മരണപ്പെട്ടത്. അല്‍ഐനിലെ ഹില്‍ട്ടണ്‍ റോഡില്‍ കഫറ്റീരിയ നടത്തി വരുകയായിരുന്നു. ബിസിനസെല്ലാം അവസാനിപ്പിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് നാട്ടിലേക്ക് പോകാനായി ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളത്തിലത്തെിയത്.   ഭാര്യ: ബീയൂട്ടി. മക്കള്‍: സജീല, ഷംസീല, ഷംജാദ്. മരുമക്കള്‍: നൂര്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ഷമീര്‍ (അല്‍ഐന്‍).  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.