അബൂദബി: മൂന്നര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലത്തെിയ മലപ്പുറം സ്വദേശി മരിച്ചു.
തിരൂര്‍ വൈലത്തൂര്‍ സ്വദേശി വലിയ പറമ്പില്‍ ഷാഹുല്‍ ഹമീദ് (58) ആണ് ശനിയാഴ്ച രാത്രി അബൂദബി വിമാനത്താവളത്തില്‍ മരിച്ചത്. ഹൃദയാഘാതമാണ് കാരണം. അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയര്‍വേസിന്‍െറ വിമാനത്തില്‍ യാത്ര തിരിക്കാനത്തെിയതായിരുന്നു. ബോര്‍ഡിങ് പാസ് എടുത്ത ശേഷം യാത്രക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം.
അല്‍ഐനിലെ ഹില്‍ട്ടണ്‍ റോഡില്‍ കഫറ്റീരിയ നടത്തി വരുകയായിരുന്നു.
ബിസിനസ് അവസാനിപ്പിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് നാട്ടിലേക്ക് പോകാനായി ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളത്തിലത്തെിയത്. മൃതദേഹം അബൂദബി ഖലീഫ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബീയൂട്ടി.
മക്കള്‍: സജീല, ഷംസീല, ഷംജാദ്. മരുമക്കള്‍: നൂര്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ഷമീര്‍ (അല്‍ഐന്‍). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.