അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഒൗദ്യോഗിക ഇന്ത്യ സന്ദര്‍ശനത്തിന് ബുധനാഴ്ച തുടക്കമാകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുന്നത്. 2015 ആഗസ്റ്റില്‍ യു.എ.ഇയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുന്നത്. ഫെബ്രുവരി ഒമ്പത് മുതലാണ് സന്ദര്‍ശനം തുടങ്ങുക. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ന്യൂഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച ചെയ്യുക. ഇതോടൊപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. മുഹമ്മദ് ബിന്‍ സായിദിനൊപ്പം ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഉന്നത തല പ്രതിനിധി സംഘവും ഇന്ത്യയിലത്തെുന്നുണ്ട്. 2015 ആഗസ്റ്റിന് ശേഷം ഇന്ത്യ- യു.എ.ഇ ഉന്നത തലത്തില്‍ നടക്കുന്ന നാലാമത്തെ സന്ദര്‍ശനമാണ് മുഹമ്മദ് ബിന്‍ സായിദിന്‍േറത്. ആഗസ്റ്റില്‍ നരേന്ദ്ര മോദി അബൂദബിയും ദുബൈയും സന്ദര്‍ശിച്ചതിന് പിന്നാലെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ന്യൂ ഡല്‍ഹിയില്‍ എത്തിയിരുന്നു. നിക്ഷേപങ്ങളും വ്യാപാര കരാറുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ മാസം യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.