ദുബൈ: ഗള്‍ഫിലെ ആദ്യമലയാള റേഡിയോ സ്റ്റേഷനായി റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്കാരത്തിന് മുഖ്യമന്ത്രി പിണറായിവിജയനെ തെരഞ്ഞെടുത്തു. എസ്.എം.എസ് സര്‍വേയിലൂടെയാണ് മുഖ്യമന്ത്രി പിണറായ ിവിജയന്‍െറ പേര് നിര്‍ദ്ദേശിച്ചത്. ശ്രോതാക്കളില്‍ നിന്നുമാണ് വാര്‍ത്താവ്യക്തിയായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ അടങ്ങിയ പാനല്‍ റേഡിയോ ഏഷ്യ ക്ഷണിച്ചത്.പിണറായി വിജയന് പുറമെ ജേക്കബ്തോമസ്,രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലികുട്ടി, ഒ.രാജഗോപാല്‍,പി.സി.ജോര്‍ജ്,ഡോ.തോമസ് ഐസക്ക്,വാവ സുരേഷ്, മഞ്ജുവാര്യര്‍, പി.ആര്‍.ശ്രീജേഷ് എന്നിവരുടെ പേരുകളാണ് അന്തിമമായി പരിഗണിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ദുബൈ ഫ്ളോറ ക്രീക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുരസ്കാരം സമ്മാനിക്കുമെന്ന് റേഡിയോ ഏഷ്യ നെറ്റ്വര്‍ക്ക് സി.ഇ.ഒ ബ്രിജ് ഭല്ല പത്രക്കുറിപ്പില്‍ അറിയിച്ചു.സര്‍വേയില്‍ പങ്കെടുത്ത ശ്രോതക്കളില്‍ ഒരാള്‍ക്ക് 25,000 രൂപ സമ്മാനമായി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.