അബൂദബി: അബൂദബിയില്‍ സ്ത്രീകള്‍ക്ക് പാര്‍ക്കിങ് സംവരണം ഏര്‍പ്പെടുത്തുന്നു. അബൂദബി നഗരത്തില്‍ മൊത്തം 182 സ്ത്രീ സംവരണ പാര്‍ക്കിങ് ഇടങ്ങള്‍ സജ്ജീകരിക്കുമെന്ന് നഗരകാര്യ-ഗതാഗത വകുപ്പ് അറിയിച്ചു. ബഹുനില കെട്ടിടങ്ങള്‍ക്ക് സമീപം ഒരുക്കുന്ന ഇത്തരം ഇടങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക്, വെള്ള നിറങ്ങളില്‍ അടയാളപ്പെടുത്തും.
ഹംദാന്‍ ബിന്‍ സായിദ് സ്ട്രീറ്റില്‍ ലിവ സെന്‍ററിന് പിറകിലായി 26ഉം ഫാത്തിമ ബിന്‍ത് മുബാറക് സ്ട്രീറ്റിലെ ട്രിയാനോണ്‍ ഹോട്ടലിന് പിന്നില്‍ 28ഉം സ്ത്രീ സംവരണ പാര്‍ക്കിങ് ഇടങ്ങളുണ്ടാകും. അബൂദബി ആരോഗ്യ അതോറിറ്റിക്ക് പിന്നില്‍ 18 പാര്‍ക്കിങ് സ്ഥലങ്ങളൊരുക്കും. ഖലീഫ സ്ട്രീറ്റിലെ നൂര്‍ ആശുപത്രിക്ക് പിറകില്‍ 25, അല്‍ ദാന പ്രദേശത്ത് അബൂദബി ത്വാത്തീന്‍ കൗണ്‍സിലിന് പിന്നിലായി 41 പാര്‍ക്കിങ് ഇടങ്ങളും സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിവെക്കും. ഭാവിയില്‍ കൂടുതല്‍ സ്ത്രീ സംവരണ പാര്‍ക്കിങ് സ്ഥലങ്ങള്‍ കൊണ്ടുവരുമെന്നും നഗരകാര്യ-ഗതാഗത വകുപ്പ് പറഞ്ഞു. സ്ത്രീ സംവരണ പാര്‍ക്കിങ്ങുകള്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്നില്ളെന്ന് പാര്‍ക്കിങ് പരിശോധകര്‍ ഉറപ്പാക്കും. നിയമം ലംഘിക്കുന്ന പുരുഷന്മാര്‍ക്ക് പിഴ ഈടാക്കുമെന്നും അവരുടെ വാഹനം പിടികൂടുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.