ദുബൈ: ശനിയാഴ്ച രാവിലെ അന്തരിച്ച ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഖബറടക്കം വൈകിട്ട് മഗ്രിബ് നമസ്കാരത്തിന് ശേഷം അല്‍ ഫഹീദിയിലെ ഉമ്മുഹുറൈര്‍ ഖബര്‍സ്ഥാനില്‍ നടന്നു. സഅബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കത്തിനായി മൃതദേഹം അല്‍ ഫഹീദിയിലേക്ക് കൊണ്ടുപോയത്. മയ്യിത്ത് നമസ്കാരത്തില്‍ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്്, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ക്ക് പുറമെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പങ്കെടുത്തു.
നമസ്കാരത്തിന് ശേഷം സഹോദരങ്ങളായ ശൈഖ് ഹംദാനും ശൈഖ് മക്തൂമും ചേര്‍ന്നാണ് മൃതദേഹം പള്ളിയില്‍ നിന്ന് പുറത്തേക്കെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ അല്‍ ഫഹീദി ഖബര്‍സ്ഥാനില്‍ എത്തിക്കുകയായിരുന്നു. പ്രമുഖ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.