റിയാദ്: സിറിയന്‍ പ്രശ്നം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രശ്ന പരിഹാരത്തില്‍ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് അനിവാര്യമാണെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ജുബൈര്‍ വ്യക്തമാക്കി. റിയാദില്‍ ബുധനാഴ്ച ആരംഭിച്ച സിറിയന്‍ വിശാല പ്രതിപക്ഷത്തിെൻറ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ 28^ന് ജനീവയില്‍ നടക്കുന്ന സിറിയന്‍ പ്രതിപക്ഷ ഒത്തുചേരലിെൻറ അജണ്ട നിശ്ചയിക്കാന്‍ സൗദി വിളിച്ചു ചേര്‍ത്ത രണ്ടാമത് സമ്മേളനത്തില്‍ 140 അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ബശ്ശാറിതര സിറിയ, ഭാവി സിറിയയുടെ ഭരണഘടന എന്നിവയായിരുന്നു റിയാദ് സമ്മേളനത്തിെൻറ മുഖ്യ ചര്‍ച്ചാവിഷയം. കൂടാതെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ കാരറിെൻറ അടിസ്ഥാനത്തില്‍ സിറിയന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന പൗരന്മാരും സിറിയയില്‍ പീഡനം സഹിക്കുന്ന ജനതയും നിങ്ങളിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് സിറിയന്‍ പ്രതിപക്ഷത്തോട് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ഏഴ് വര്‍ഷത്തിലധികമായി തുടരുന്ന ബശ്ശാറുല്‍ അസദിെൻറ ക്രൂരതക്ക് അറുതി വരുത്തേണ്ടതുണ്ടെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.