സ്വകാര്യവത്കരണം: സൗദി 200 ബില്യന്‍ ഡോളറിെൻറ വരുമാനമുണ്ടാക്കും

റിയാദ്: സൗദിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ അടുത്ത വര്‍ഷങ്ങളില്‍ 200 ബില്യന്‍ ഡോളറിെൻറ വരുമാനമുണ്ടാക്കുമെന്ന് സാമ്പത്തിക, ആസൂത്രണ സഹമന്ത്രി മുഹമ്മദ് അത്തുവൈജിരി വ്യക്തമാക്കി. പ്രമുഖ ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കാനും കമ്പനികളായി പരിവര്‍ത്തിപ്പിക്കാനും നീക്കം ആരംഭിച്ചതായി സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യവത്കരണത്തിെൻറ ഭാഗമായി തലസ്ഥാനത്തെ കിങ് ഫൈസല്‍ സ്പേഷ്യലൈസ്ഡ് ആശുപത്രി ഭീമന്‍ കമ്പനിയാക്കി പരിവര്‍ത്തിപ്പിക്കുമെന്ന് റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ സഹമന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളുമായ രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ആരോഗ്യ ഇുഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് ഇതിെൻറ ഭാഗമാണ്. കൂടുതല്‍ മെച്ചപ്പെട്ട ആതുരശുശ്രൂഷ ഉറപ്പുവരുത്താന്‍ കൂടിയാണ് സ്വാദേശിവത്കരണം നടപ്പാക്കുന്നത്. 

പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളും സ്വകാര്യവത്കരണത്തിന് കീഴില്‍ വരും. ഗ്രൗണ്ട് സപ്പോര്‍ട്ട്, കാറ്ററിങ്, കാര്‍ഗോ, എയര്‍ലൈന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളെ വ്യത്യസ്ത കമ്പനികളാക്കിയാണ് സ്വകാര്യവത്കരണം നടപ്പാക്കുക. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിെൻറയും സബ്സിഡി എടുത്തുകളയുന്നതിെൻറയും ഭാഗമായാണ് ഊർജിത സ്വകാര്യവത്കരണം നടപ്പാക്കുന്നത്.

 നടപ്പുവര്‍ഷത്തിലെ നാലാം പാദത്തില്‍ വ്യവസായ മേഖലയില്‍ വന്‍ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. സൗദി ശക്തമായ ചെലവു ചുരുക്കലിെൻറ പാതയിലാണെന്നും അതിലൂടെ ബജറ്റില്‍ ലക്ഷ്യമാക്കിയ നേട്ടം കൈവരിക്കാനാവുമെന്നും മുഹമ്മദ് അത്തുവൈജിരി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - swakarya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.