കോവിഡ് ബാധിച്ച് ഏഴ് വിദേശികൾ കൂടി സൗദിയിൽ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഏഴ് വിദേശികൾ കൂടി മരിച്ചു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 246 ആയി ഉയർന്നു. നാലുപേർ ജിദ്ദയിലും രണ്ടുപേർ  റിയാദിലും ഒരാൾ മക്കയിലുമാണ് മരിച്ചത്. 24 മണിക്കൂറിനിടെ 1313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയർന്നു. 

1912 പേർക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 39048 ആയി. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 449,644 കോവിഡ് ടെസ്റ്റുകൾ നടന്നു. പുതിയ രോഗികളിൽ 79 ശതമാനം പുരുഷന്മാരും 21 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ.  മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഇതിൽ 35 ശതമാനം സൗദികളും 65 ശതമാനം വിദേശികളുമാണ്. എട്ട് ശതമാനം കുട്ടികളും മൂന്ന് ശതമാനം  കൗമാരക്കാരും 89 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 27345 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ  കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 24ാം ദിവസത്തിലേക്ക് കടന്നു. 

വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ  ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. രാജ്യത്തെ ചെറുതും വലുതുമായ  115 നഗരങ്ങളിൽ രോഗം പടർന്നുപിടിച്ചിട്ടുണ്ട്.  

പുതിയ രോഗികൾ: മക്ക 438, ജിദ്ദ 374, റിയാദ് 363, മദീന 248, ദമ്മാം 104, ഹുഫൂഫ് 72, ഖുൻഫുദ 52, ഹദ്ദ 40, ജുബൈൽ 30, ത്വാഇഫ് 28, ബേയ്ഷ് 20, ഖത്വീഫ് 16, യാംബു 14, മജ്മഅ 13,  സബ്യ 9, ദഹ്റാൻ 8, തബൂക്ക് 8, മഹായിൽ 7, ദറഇയ 7, ഖോബാർ 6, അൽഖുറയാത് 5, അബഹ 4, ബുറൈദ 4, വാദി അൽഫറഅ 4, ഹാഇൽ 4, അൽഖർജ് 4, അൽമജാരിദ  3, റഫ്ഹ 3, ഹുത്ത ബനീ തമീം 3, ദിലം 3, ഖമീസ് മുശൈത് 2, അൽബാഹ 2, ഹഫർ അൽബാത്വിൻ 2, അൽഖുവയ്യ 2, അൽഖറഇ 1, ഖറഅ 1, ബൽജുറഷി 1, ഖുലൈസ് 1,  മുസൈലിഫ് 1, നജ്റാൻ 1, തബർജൽ 1, ജദീദ അറാർ 1, ദുർമ 1, ലൈല 1

മരണസംഖ്യ:മക്ക 104, ജിദ്ദ 69, മദീന 37, റിയാദ് 15, ഹുഫൂഫ് 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1,  അൽബദാഇ 1,  തബൂക്ക് 1.

Tags:    
News Summary - Seven Foreign Nationals Dies Saudi Arabia -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.