ജിദ്ദ: മൂന്ന് വർഷത്തെ സഫലമായ ഹജ്ജ് സേവനദൗത്യം പൂർത്തിയാക്കി ജനകീയനായ ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം ഡ ൽഹിയിലേക്ക് മടങ്ങുന്നു. ലോക മനുഷ്യ മഹാസമ്മേളനമെന്നറിയപ്പെടുന്ന ഹജ്ജിെൻറ വിജയകരമായ സംഘാടനത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിെൻറ ആത്മഹർഷേത്താടെയാണ് അദ്ദേഹത്തിെൻറ മടക്കം. മൂന്ന് ഇന്ത്യൻ ഹജ്ജ് മിഷനുകൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. 2016,17,18 വർഷങ്ങളിൽ ഒാരോ സീസണും കുറ്റമറ്റ രീതിയിൽ ഇന്ത്യൻ ഹാജിമാർക്ക് സേവനം ഉറപ്പു വരുത്തുന്നതിലും മികവിെൻറ പേരിൽ ഇന്ത്യൻ പൗരസമൂഹത്തിെൻറ അംഗീകാരം ലഭിക്കുന്നതിലും അദ്ദേഹം വിജയിച്ചു. മാസങ്ങളോളം നീളുന്ന ഹജ്ജ് മിഷെൻറ മുന്നൊരുക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയതും പുണ്യഭൂമിയിൽ ഇന്ത്യൻ ഹജ്ജ്വളണ്ടിയർമാരോടൊപ്പം സേവന നിരതനായതും അദ്ദേഹത്തിന് മറക്കാനാവാത്ത ഒാർമകളാണ്.
ഇന്ത്യൻ സ്കൂൾ ഒബ്സർവർ എന്ന നിലയിലും അദ്ദേഹത്തിെൻറ സേവനം പ്രശംസിക്കപ്പെട്ടു. ജിദ്ദ ഇന്ത്യൻ സ്കൂൾ കെട്ടിടം ഒഴിയേണ്ട പ്രതിസന്ധിഘട്ടത്തിൽ അവസാന നിമിഷം നിർണായക ചർച്ചകൾക്ക് നേതൃത്വം വഹിക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ജിദ്ദയിലെ ഇന്ത്യൻ പൗര സമൂഹവുമായി, പ്രത്യേകിച്ച് മലയാളി സമൂഹവുമായി അദ്ദേഹം ഉൗഷ്മള ബന്ധമാണ് പുലർത്തിയത്. ഹജ്ജുമായി ബന്ധപ്പെട്ട് മലയാളികൾ നടത്തുന്ന വളണ്ടിയർ പ്രവർത്തനങ്ങളെ അദ്ദേഹം എന്നും പ്രശംസിച്ചു. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കാണ് ഷാഹിദ്ആലം തിരിച്ചുപോവുന്നത്. ജാർഖണ്ഡ് ധൻബാദ് ജില്ലക്കാരനായ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യൻ ഫോറിൻ സർവീസിലെ 2010 ബാച്ചുകാരനാണ്. ന്യൂഡൽഹി ജാമിയ മില്ലിയയിൽ നിന്ന് ഭൂമിശാസ്ത്രത്തിലാണ് ബിരുദാനന്തരബിരുദം നേടിയത്. ഇൗജിപ്ത്, ഇറാഖ്, അബൂദബി എന്നീ രാജ്യങ്ങളിൽ വിദേശ കാര്യവകുപ്പിൽ സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഇൗജിപ്തിൽ നിന്നാണ് അറബി ഭാഷയിൽ പരിശീലനം നേടിയത്. വായനയും ക്രിക്കറ്റുമാണ് വിനോദം. ഭാര്യ ഡോ. ഷക്കീല ഷാഹിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.