ദമ്മാം: കാറപകടത്തില്‍ ഗുരുതര പരിക്കുപറ്റി ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശികളായ ഷൈജൽ,- സഹ്‌ല തസ്‌നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അമന്‍ (നാല്) ഒടുവിൽ മരണത്തിന് കീഴടങ്ങി. ദമ്മാം വിമാനത്താവളത്തില്‍ നിന്നും കുടുംബത്തോടൊപ്പം ഖോബാറിലെ താമസസ്ഥലത്തേക്കുള്ള മടക്ക യാത്രയിലാണ് അപകടം സംഭവിച്ചത്. സന്ദര്‍ശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന ബന്ധുക്കളെ വിമാനത്താവളത്തിൽ യാത്രയയച്ച് തിരിച്ചുവരുമ്പോൾ ഇവരുടെ കാറിനെ സ്വദേശി പൗരൻ ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. കാറിെൻറ പിന്‍സീറ്റിലായിരുന്ന മുഹമ്മദ് അമന് ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റു. ആംബുലന്‍സില്‍ അബു ഹദ്‌രിയ റോഡിലെ സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരന്തരം ശ്രമം നടത്തിയെങ്കിലും അവസാനം അമന്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു. അല്‍ഖോബാര്‍ ഫോക്കസ്, യുനൈറ്റഡ് ഫുട്‌ബാള്‍ ക്ലബ് തുടങ്ങി വിവിധ സംഘടനക്കളിൽ സജീവമായ പിതാവ് ഷൈജല്‍ ജി.ഇ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. എട്ട് മാസം പ്രായമായ മുഹമ്മദ് അയാന്‍ മറ്റൊരു മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.