മക്ക: തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള താമസ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ഹോട്ടൽ രംഗത്തെ വിദഗ്ധരായ ഒ. വൈ.ഒ കമ്പനിയുമായി ഹജ്ജ് മന്ത്രാലയം ധാരണയിൽ ഒപ്പുവെച്ചു. ഹജ്ജ്,ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനും കമ്പനി സി.ഇ.ഒ. റിച്ച് ആക്റോലും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. മക്ക,മദീന, മശാഇർ എന്നിവിടങ്ങളിലെ തീർഥാടകരുടെ താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതിനും സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണിത്. താമസ കെട്ടിടങ്ങൾ പരിശോധിക്കാൻ സംവിധാനങ്ങൾ ഒരുക്കും. ഇതിനായി ഹജ്ജ് മന്ത്രാലയത്തിെൻറ സഹകരണത്തോടെ കമ്പനി രൂപവത്കരിക്കും. ഉംറ മേഖലയിൽ ഭാവിയിലുണ്ടാകുന്ന തീർഥാടകരുടെ വർധനവ് കണക്കിലെടുത്താണ് പുതിയ കരാർ ഒപ്പുവെക്കൽ. ഹജ്ജ് വേളയിൽ ഏകദേശം 7000 ത്തോളം കെട്ടിടങ്ങൾ തീർഥാടകരുടെ താമസത്തിന് ഒരുക്കാറുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.