മെർകുറി മലിനീകരണം: സൗദി അന്താരാഷ്ട്ര കരാറിൽ ഒപ്പുവെക്കും

റിയാദ്: മെര്‍ക്കുറി കാരണമുണ്ടാകുന്ന മലിനീകരണം തടയായുന്നതിന് അന്താരാഷ്ട്ര കരാറിൽ ഒപ്പുവെക്കാന്‍ സൗദി അറ േബ്യ തീരുമാനിച്ചു. അന്താരാഷ്ട്ര കസ്റ്റംസ് സഹകരണ കരാറിലും രാജ്യം ഭാഗമാകും. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അ ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെർകുറിയുടെ പരിസ്ഥിതി സുരക്ഷയുമായി ബന്ധപ്പെട്ട് ജപ്പാനില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറാണ് ‘മിനാമത്ത’. 128 രാജ്യങ്ങള്‍ ഇതിെൻറ ഭാഗമാണ്. ഇതിലാണ് സൗദിയും പങ്കു ചേരാന്‍ തീരുമാനിച്ചത്.

2013ൽ ജപ്പാനിൽ രൂപപ്പെട്ട കരാര്‍ 2017 ലാണ് പ്രാബല്യത്തിലായത്. സൗദി ശൂറ കൗൺസിൽ രണ്ട് മാസം മുമ്പ് തീരുമാനത്തിന് ശിപാർശ സമർപിച്ചിരുന്നു. അന്താരാഷ്ട്ര കസ്റ്റംസ് സഹകരണത്തിെൻറ ഭാഗമായി വിവിധ ലോക രാഷ്ട്രങ്ങളുമായി ധാരണയിലെത്താനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യ മന്ത്രിയോ അദ്ദേഹത്തിെൻറ പ്രതിനിധിയോ ഇക്കാര്യത്തിൽ വിവിധ രാഷ്ട്രങ്ങളുമായി ചർച്ച നടത്തും. വാണിജ്യ മേഖലയിലെ സഹകരണത്തിെൻറ ഭാഗമായാണ് വിവിധ രാജ്യങ്ങളുമായി കസ്റ്റംസ് സഹകരണം ശക്തമാക്കുന്നത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.