ബൈ ബൈ കിടിലൻ കഫെ

റിയാദ്: അപൂർവ ചരിത്രം രചിച്ച് ഗൾഫ് മാധ്യമം ഒരുക്കിയ വിദ്യാഭ്യാസ കരിയർ മേള ‘എജുകഫെ’ മൂന്നാം പതിപ്പിന് റിയാ ദിൽ സമാപനം. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ വിദ്യാഭ്യാസ, കരിയർ വിഷയങ്ങളിൽ ക്ലാസുകളും കൗൺസലിങ്, എ ക്സ്പോ പരിപാടികളുമായി ശനിയാഴ്ച രാവിലെ ആരംഭിച്ച മേള ഞായറാഴ്ച ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡ ോ. സംഗീത് ഇബ്രാഹീം ‘സ്മാർട്ട് കരിയർ സെലക്ഷൻ സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ നടത്തിയ ക്ലാസോടെയാണ് അവസാനിച്ചത്. സ്കൂൾ ഒാഡിറ്റോറിയത്തിൽ രാവിലെ 10.45ന് തുടങ്ങിയ ക്ലാസ് വേദിയിലെ പ്രഭാഷണമെന്ന പതിവ് ശൈലി വിട്ട് കുട്ടികളുടെ ഇടയിലേക്കിറങ്ങിയുള്ള സംവാദമാക്കി ഡോ. സംഗീത് മാറ്റിയപ്പോൾ ഒാഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും സ്വയം മറന്ന് അതിൽ മുഴുകി. തെൻറ അഭിപ്രായങ്ങൾ അടിച്ചേൽപിക്കുന്നതിന് പകരം കുട്ടികളെ കൊണ്ട് ചോദ്യം ചോദിപ്പിച്ചും എതിർ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകിയും അദ്ദേഹം വാദപ്രതിവാദത്തിെൻറ ചൂടേറിയ യുദ്ധമുഖം തുറന്നതോടെ രണ്ട് മണിക്കൂറിെൻറ ദൈർഘ്യം മിഠായി പോലെ പെെട്ടന്നലിഞ്ഞുതീർന്നു.

‘ഞാൻ മികച്ചയാളാണ്’ എന്ന് ഒാരോരുത്തരും കരുതിയാൽ അത് ആത്മവിശ്വാസത്തിന് കരുത്തുപകരുമെന്ന് ഡോ. സംഗീത് പറഞ്ഞപ്പോൾ ഒരാളിലെ മികവ് വിലയിരുത്തേണ്ടത് മറ്റുള്ളവരല്ലെ എന്ന് ചോദിച്ചു ഒരു മിടുക്കൻ അദ്ദേഹത്തെ നേരിട്ടു. സ്വയം പ്രചോദിപ്പിക്കാൻ പക്ഷേ, കരുത്തുള്ള ആത്മവിശ്വാസമുണ്ടാകണമെന്നും അതിന് സ്വന്തം മികവിനെ അവനവൻ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം സമർഥിച്ചു. ഇന്ന് മിക്ക ലോകോത്തര കമ്പനികളുടെയും ഉന്നത പദവികളിൽ വിരാജിക്കുന്നത് ഇന്ത്യാക്കാരാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥരെ മാത്രമല്ല കമ്പനി ഉടമകളെയും ലോകത്തിന് സമ്മാനിക്കാൻ ഇന്ത്യക്ക് കഴിയേണ്ടതല്ലേ എന്നൊരു വിദ്യാർഥി ചോദ്യമുയർത്തി. അവിടെയുള്ള വിദ്യാർഥികളിൽ എത്ര പേർ ഭാവി വാണിജ്യ സംരംഭകരാകാൻ ആഗ്രഹിക്കുന്നു എന്ന മറുചോദ്യം കൊണ്ടാണ് അദ്ദേഹം അതിനെ നേരിട്ടത്.

വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമുയർത്തിയ കൈയ്യുകളുടെ എണ്ണം ചൂണ്ടി ഇതുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് ലോകത്തിന് തൊഴിലെടുക്കന്നവരെ മാത്രം കിട്ടുന്നതെന്ന് അദ്ദേഹം സമർഥിച്ചു.പാഷനും പ്രഫഷനും തമ്മിലുള്ള ഡിബേറ്റാണ് ഏതൊരാളുടെ ഉള്ളിലുണ്ടാവേണ്ടതെന്നും എങ്കിലേ വിജയിക്കാനാവൂ എന്നും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. 20ഒാളം വിദ്യാർഥികൾ അദ്ദേഹവുമായി ഡിബേറ്റ് നടത്തി. ഡോ. സംഗീത് ഇബ്രാഹിമിന് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് എജുകഫെ മുദ്ര പതിപ്പിച്ച ഫലകം സമ്മാനിച്ചു. മേളയിലെ രണ്ടുദിവസത്തെയും മുഴുവൻ സെഷനുകളിലെയും അവതാരകരായിരുന്ന വിദ്യാർഥിനികൾ ഹനാനും ഹനിയക്കും ഡോ. സംഗീത് ഫലകങ്ങൾ നൽകി. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദവും മാർക്കറ്റിങ്ങിലും ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറിലും എം.ബി.എയും ‘എംപ്ലോയീ എൻഗേജ്മെൻറ് ആൻഡ് റീടെൻഷൻ’ എന്ന വിഷയത്തിൽ ഗവേഷണ ബിരുദവും നേടിയ ഡോ. സംഗീത് സൈക്കോളജിയിലും ന്യൂറോ ലിങ്സ്റ്റിക് പ്രോഗ്രാമിങ് (എൻ.എൽ.പി) പോലുള്ള വ്യക്തിത്വ വികാസ പരിശീലനത്തിലും അന്താരാഷ്ട്ര അക്രഡിറ്റേഷൻ ലഭിച്ച പരിശീലകനാണ്. സമാപന പരിപാടിയിൽ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് പെങ്കടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.