സ്പോൺസറുടെ മകൻ മർദിച്ചെന്ന് പരാതി: മലയാളിക്ക് ഗുരുതര പരിക്ക്

ദമ്മാം: കാറ് കഴുകാൻ വൈകിയതിെൻറ പേരിൽ സ്പോൺസറുടെ മകെൻറ ക്രൂരമർദനത്തിന് ഇരയായതായി മലയാളിയുടെ പരാത ി. മെഡിക്കൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മലപ്പു റം, വാളാഞ്ചേരി, ൈപങ്ങന്നുർ, കുഞ്ഞനം കാട്ടിൽ അഷറഫിനാണ് (43) മർദനമേറ്റത്. നാലര വർഷമായി ദമ്മാമിലെ അർജിയക്കടുത്ത വീട്ടിൽ ൈഡ്രവറായി ജോലി ചെയ്തു വരികയാണ്. ൈഡ്രവർ ജോലിക്ക് പുറമേ, സ്പോൺസറുടെ ഹാർഡ് വെയർ കടയിലും, വീട്ടിലെ പ്ലംബിംഗ്, ഇലക്ട്രിക് ജോലികളും തനിക്ക് ചെയ്യേണ്ടി വരുമെന്ന് അഷ്റഫ് പറഞ്ഞു.

ഇതു കഴിഞ്ഞ് സ്പോൺസറുടെ മകൻ പറഞ്ഞ ജോലി ചെയ്യാൻ വൈകിയതാണ് മർദനകാരണമത്രെ.ഇരുമ്പു കമ്പികൊണ്ട് അടിക്കുകയായിരുന്നുവെന്ന് അഷ്റഫ് പറയുന്നു. അടുത്തുണ്ടായിരുന്ന ചിലർ തടയാൻ എത്തിയ തക്കത്തിൽ ഒാടി രക്ഷപെട്ട് സെൻട്രൽ ആശുപത്രിയിലെത്തി. ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനായ ഷാജി വയനാടിെൻറ സഹായത്താൽ ഇന്ത്യൻ എംബസിയിലും തുടർന്ന് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സ്പോൺസറും മറ്റും നല്ല രീതിയിൽ പെരുമാറുന്നവരാണെന്ന് അഷ്റഫ് പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.