ഹജ്ജ് ക്വാട്ട വർധിപ്പിച്ചേക്കും; സൗദിയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടു

ജിദ്ദ: 2019 ലെ ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ ്വിയും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർധിപ്പിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മുക്താർ അബ്ബാസ് നഖ്വി പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൗദിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട വർധിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 1,70,000 ആണ് ഇന്ത്യയുടെ ക്വാട്ട. ഇത് 1,90,000 ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് നിന്നടക്കം ഇത്തവണ രാജ്യത്ത് 21 എംബാർക്കേഷൻ പോയിൻറുകളുണ്ടാവും.
മൂന്ന് ലക്ഷം പേരാണ് ഇൗ വർഷം ഇന്ത്യയിൽ ഹജ്ജിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കുറഞ്ഞു എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

എംബാർക്കേഷൻ പോയിൻറുകളിൽ നിന്ന് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് സാേങ്കതികമായി ചില പ്രധാന തടസ്സങ്ങളുണ്ട്. കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുേരാഗമിക്കുകയാണ്. 2019^ൽ ഇത് നടപ്പാക്കാൻ കഴിയില്ല. അടുത്ത സീസണിൽ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹജ്ജ് മിഷൻ കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഹാജിമാരുടെ താമസം ഗ്രീൻ, അസീസിയ കാറ്റഗറികളിലാണ് ഉണ്ടായിരുന്നത്. ഹറമിന് പരിസരത്ത് നടക്കാവുന്ന ദുരത്തിൽ താമസിക്കുന്നവരാണ് ഗ്രീൻ കാറ്റഗറിയിൽപെടുക. നോൺ കുക്ക്, നോൺ ട്രാൻസ് പോർട്ട് വിഭാഗമായാണ് ഇനി ഇത് അറിയപ്പെടുക.

വാർത്താ സേമ്മളനത്തിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്,കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവർ പെങ്കടുത്തു. ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്സുദ് അഹമ്മദ് ഖാൻ, ന്യൂനപക്ഷ കാര്യ ഡയറക്ടർ നിസാമുദ്ദീൻ, ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം പി.എസ് സെക്രട്ടറി സുനിൽ ഗൗതം, ഇബ്രാഹിം കൊൽസാവാല എന്നിവരടങ്ങുന്ന ഉന്നതതല സംഘം മന്ത്രിയോടൊപ്പം കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.