റിയാദ്: മഴക്കെടുതിയിൽ പെട്ട ആളുകളെ രക്ഷിച്ചു. വടക്കൻ സൗദിയിലെ അൽഖുറയാത്തിന് സമീപം പ്രളയത്തിൽ മുങ്ങിയ രണ്ട് ഗ്രാമങ്ങളിൽ നിന്നാണ് നിരവധിയാളുകളെ രക്ഷപ്പെടുത്തിയതെന്ന് സിവിൽ ഡിഫൻസ് അൽജൗഫ് ഡയറക്ടറേറ്റ് ക്യാപ്റ്റൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽദെയ്ഹി അറിയിച്ചു. ബയർ, അഖീല എന്നീ താഴ്വര ഗ്രാമങ്ങളിലുള്ളവരെയാണ് സിവിൽ ഡിഫൻസ് ഒഴിപ്പിച്ചത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബയർ ഗ്രാമത്തിൽ നിന്നും 41 പേരെയാണ് ഒഴിപ്പിച്ചതെന്നും പ്രളയത്തിൽ മുങ്ങിപ്പോയ മൂന്ന് പേരെ പരിക്കുകളൊന്നും കൂടാതെ രക്ഷെപ്പടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അഖീല ഗ്രാമത്തിലെ 140 കുടുംബങ്ങളിൽ നിന്ന് 1028 ആളുകളെയും ഒഴിപ്പിച്ചു. ഇവരുടെ വീടുകളെല്ലാം മഴ മൂലം തകർന്നിരുന്നു. ഫോേട്ടാ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.