റിയാദ്: ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുല്ല ബിന്‍ അലി ആല്‍ഥാനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മൊറോക്കോയില്‍ സ്വീകരിച്ചു.
ഖത്തര്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനെത്താനുളള തീരുമാനങ്ങളില്‍ നന്ദി അറിയിക്കാനാണ് വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന സൽമാൻ രാജാവിനെ സന്ദര്‍ശിക്കാന്‍ ശൈഖ് അബ്ദുല്ല മൊറോക്കോയിലെത്തിയത്.
ശൈഖ് അബ്ദുല്ല കഴിഞ്ഞ ദിവസം ജിദ്ദയിൽ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവിെൻറ അതിഥികളായി ഖത്തര്‍ തീര്‍ഥാടകരെ ഹജ്ജിനെത്തിക്കാന്‍ സൗദി തീരുമാനിച്ചത്. ഖത്തര്‍ ഹാജിമാര്‍ സല്‍വ കവാടം വഴി യാത്ര ആരംഭിച്ചതില്‍ ശൈഖ് അബ്ദുല്ല ആശ്വാസം പ്രകടിപ്പിച്ചു. സൗദി എയര്‍ലൈന്‍സിെൻറ ഏഴ് വിമാനങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഹാജിമാര്‍ ജിദ്ദയിലെത്തും. ഹജ്ജ് കഴിഞ്ഞ ശേഷം ഇവരുടെ തിരിച്ചുപോക്കിനും സൗദിയ വിമാനങ്ങള്‍ സജ്ജമായിരിക്കുമെന്ന് സൗദി ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അത്യാധുനിക വിമാനങ്ങൾ ദോഹയിലേക്കയക്കുമെന്ന് അധികൃതർ വ്യാഴാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.