ഖമീസ്മുശൈത്ത്: അസീർ മേഖലയിൽ ആലിപ്പഴ വര്‍ഷത്തോടെ മഴ. ശൈത്യകാലത്തിെൻറ വരവറിയിച്ചാണ് രണ്ട് ദിവസമായി മേഖലയിൽ വേനൽ മഴ പെയ്തത്. ഇടക്കിടെ മഴ ലഭിക്കാറുള്ള അബ്ഹയില് ഈ വേനലവധിക്കാലത്ത് മഴ വളരെ കുറവായിരുന്നു. വിനോദ സഞ്ചാരികൾക്ക് മഴ ആനന്ദമായി.ഖമീസിെൻറ പരിസര പ്രദേശങ്ങളായ സറാത്ത് അബീദ, വാദി ബിന്‍ഹശ്ബല്‍, ഹര്‍ജ, അബഹ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. നജ്‌റാന്‍, അബ്ഹ, മഹായില്‍ റോഡിൽ വാഹനാപകടങ്ങളുണ്ടായെങ്കിലും ആളപായമുണ്ടായില്ല. റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതം സുഗമമല്ല.പഴയ സിവില്‍ ഹോസ്പിറ്റലിനടുത്ത റോഡില്‍ വെള്ളം മോട്ടോർെവച്ച് പമ്പ് ചെയ്താണ് മാറ്റിയത്.കാത്തിരുന്ന മഴ വന്നതില്‍ സ്വദേശികളെ പോലെ പ്രവാസികളും സന്തോഷത്തിലാണ്. മലയാളികള്‍ക്ക് കേരളത്തിലെ കര്‍ക്കിടകത്തെ ഓര്‍മിപ്പിക്കുന്ന വിധം കാര്‍മേഘത്താല്‍ അബ്ഹയും ഖമീസും പരിസര പ്രദേശങ്ങളും ഇരുട്ടു മൂടിയിരിക്കുകയാണ്. സൈഫിയ ആഘോഷത്തിന് ആവശ്യത്തിന് വെള്ളം തികയാതെ വരുമ്പോള്‍ കിണറുകളെയാണ് ആശ്രയിക്കാറുള്ളത്. വേനൽ മഴ വൈകിയതിനാല്‍ കിണറുകളെല്ലാം വറ്റിയ അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.