ജിദ്ദ: എണ്ണ ഉത്പാദനത്തിലും വിതരണത്തിലും സൗദി അറേബ്യ സർവകാല റെക്കോഡിൽ. ആഗോള എണ്ണ വിപണിയിലേക്ക് എറ്റവും കുടിയ അളവിലാണ് സൗദിയുടെ എണ്ണ വിതരണം. പ്രതിദിനം പതിനൊന്ന് ലക്ഷം ബാരലാണ് വിതരണം ചെയ്യുന്നത്. 80 വർഷത്തിനിടയിലെ റെക്കോഡ് ഉത്പാദനമാണിതെന്ന് സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം തുടക്കത്തില്‍ പ്രതിദിനം 10.9 ബാരലായിരുന്നു വിതരണം ചെയ്തത്. എന്നാല്‍ ഇറാനെതിരായ അമേരിക്കൻ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ ആവശ്യവും വില കുറക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന അമേരിക്കന്‍ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ അഭ്യര്‍ഥനയും സൗദിയുടെ ഉത്പാദന വർധനവിന് കാരണമായി.
കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ള രാജ്യങ്ങൾ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. സൗദിയുടെ വിതരണം കൂടിയതും വില ഇനിയും കുറച്ചേക്കും എന്നാണ് വിലയിരുത്തൽ. അടുത്ത മാസം ആറിന് വിയന്നയില്‍ എണ്ണോത്പാദക കൂട്ടായ്മയായ ഒപെകിെൻറ യോഗം ചേരും. ഈ വര്‍ഷവും ഉത്പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണ് സൗദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.