ജിദ്ദ: അവികസിത രാജ്യങ്ങളിൽ ആരോഗ്യ സേവനം നടത്തുന്നവർക്ക് അന്താരാഷ്ട്ര മെഡിക്കൽ കൺസൽട്ടൻറുകളുമായി ബന്ധ പ്പെടാൻ ‘മെഡി കൺസൽട്ട്’ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ‘രോഗികളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ ജിദ്ദയിലെ റിട്സ് കാൾട്ടൺ ഹോട്ടലിൽ ഒരുക്കിയ നാലാമത് അന്താരാഷ്ട്ര മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. സമ്മേളനത്തിെൻറ ഭാഗമായാണിത്. കിങ് സൽമാൻ റിലീഫ് സെൻററും വേൾഡ് ഹെൽത്ത് ഒാർഗനൈസേഷനുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക.
രോഗികൾക്ക് സുരക്ഷ വർധിപ്പിക്കാനും വ്യക്തിതല വീഴ്ചകൾ കുറക്കാനും പ്രവർത്തന ക്ഷമത വർധിപ്പിക്കാനും ലോകത്ത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുമായി ഇടപഴകി അനുഭവപരിജ്ഞാനം കൈമാറാനും പുതിയ ആപ്ലിക്കേഷൻ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ പെങ്കടുക്കുന്നവർക്ക് സൽമാൻ രാജാവിെൻറ അഭിനന്ദനങ്ങൾ മന്ത്രി അറിയിച്ചു.
ഇങ്ങിനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്. പ്രാദേശിക, ദേശീയ തലത്തിൽ രോഗികളുടെ സുരക്ഷ സംബന്ധിച്ച അവബോധമുണ്ടാക്കാൻ സഹായകമാകണമെന്നാണ് ആഗ്രഹിക്കുന്നത്. സൗദി അറേബ്യ ആരോഗ്യ പരിപാലനത്തിന് മുന്തിയ പരിഗണനയാണ് നൽകി വരുന്നത്. പല ചുവടു വെപ്പുകളും നടത്തിയിട്ടുണ്ട്. ആരോഗ്യ പരിരക്ഷ വ്യവസ്ഥാപിതമാക്കുക വലിയ ലക്ഷ്യമായി കാണുന്നു. ദേശീയ പരിവർത്തന പദ്ധതിയിൽ പ്രധാനമാണത്. വിഷൻ 2030 ലക്ഷ്യം കൈവരിക്കാൻ അതാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
രോഗികളുടെ സുരക്ഷ ലോകത്തെ മുഴുവൻ ജനങ്ങളുടെയും ബാധ്യതയായാണ് സൗദി അറേബ്യ കണക്കാക്കുന്നത്. അതിനാൽ ഇങ്ങനെയൊരു സമ്മേളനം ഒരുക്കാനായതിൽ ഏറെ അഭിമാനമുണ്ട്. സമ്മേളനത്തിൽ ലോകത്തെ പ്രത്യേകിച്ച് വികസ്വര, അവികസിത രാജ്യങ്ങളിലെ രോഗികളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സമാപിക്കുന്ന സമ്മേളനത്തിൽ 49 ഒാളം രാജ്യങ്ങളും 25 ഒാളം ആരോഗ്യ മന്ത്രിമാരും ആരോഗ്യ മേഖലയിലെ പ്രമുഖരും പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.