ജിദ്ദ: സംരക്ഷിത ഗണത്തിൽ പെട്ട മാനുകളെ വേട്ടയാടിയ യുവാവിനെ അറസ്റ്റ് ചെയ്തു. വടക്കൻ പ്രവിശ്യയായ തബൂക്കിലാണ് സംഭവം. 40 കാരനായ സൗദി പൗരനാണ് പിടിയിലായത്. വേട്ടയാടി കൊന്ന മാനുകളെ തെൻറ കാറിന് മുകളിൽ കിടത്തിയുള്ള ഇയാളുടെ വീഡിയ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഇതേ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. അയൽ രാജ്യത്ത് വെച്ചാണ് താൻ മാനുകളെ വേട്ടയാടിയതെന്നും അവിടെ നിന്ന് അയച്ച വീഡിയോ സുഹൃത്താണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നുമാണ് ഇയാളുടെ വാദം. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.