ഖഫ്ജി: ദമ്മാം-കുവൈത്ത് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി നഴ്സ് മരിച്ചു. ഖഫ്ജിയിലുണ്ടായ അപകടത്തിൽ ഖഫ്ജി ഗവൺമെൻറ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും കോട്ടയം ചിങ്ങവനം സ്വദേശി കുഴിമറ്റം കുരുവിളയുടെ മകളുമായ മേര ി ഷിനോ (34) ആണ് മരിച്ചത്. ഖഫ്ജിയിലെ അൽജലാമി കോൺട്രാക്ടിങ് കമ്പനിയിൽ എട്ട് വർഷമായി ലീഡ്‌മാനായി ജോലി ചെയ്യുന്ന കോട്ടയം മൂലവട്ടം സ്വദേശി ജോജോ പറമ്പത്ത് മാത്യു ആണ് ഭർത്താവ്.
നാലുവർഷമായി ഖഫ്ജിയിൽ നഴ്സായ മേരി ഷിനോ രണ്ടു മാസമായി സഫാനിയയിലെ ക്ലിനിക്കിൽ താൽക്കാലിക ജോലി ചെയ്തു വരുകയായിരുന്നു. മേരി ഷിനോ 70 കിലോമീറ്റർ അകലെയുള്ള സഫാനിയയിലേക്ക് ദിവസവും പോയി വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഖഫ്ജി ഗവൺെമൻറ് ആശുപത്രി മോർച്ചറിയിലാണ്. അടിയന്തിര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി ഖഫ്ജി ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ അബ്ദുൽ ജലീൽ കോഴിക്കോട് അറിയിച്ചു. മേരി ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.