മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഹറം പള്ളിയിൽ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ഇഫ്താർ

വിരുന്നിൽ പങ്കുചേർന്നപ്പോൾ

മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് മക്ക ഡെപ്യൂട്ടി ഗവർണർ


മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ. ഹറം പള്ളിയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ അദ്ദേഹം സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം പങ്കുചേർന്നു. വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന സമാനതകളില്ലാത്ത പരിശ്രമങ്ങളെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അഭിനന്ദിച്ചതായി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. ഗവർണറുടെ പ്രത്യേക ആശംസകൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി.തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷാ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അമീർ സഊദ് ബിൻ മിശ്അൽ പ്രശംസിച്ചു.

ഈ പുണ്യകർമത്തിൽ പൂർണമായ സമർപ്പണത്തോടെ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹറമിനകത്തും പുറത്തും നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തന പദ്ധതികളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. സന്ദർശകർക്ക് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.

Tags:    
News Summary - Makkah Deputy Governor joins Iftar with security officials at Masjid al-Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.