ജിദ്ദ: ഹാജിമാർക്ക് സ്വദേശത്തുനിന്നുതന്നെ മുഴുവൻ യാത്രാനടപടികളും പൂർത്തിയാക്കാ ൻ കഴിയുന്ന മക്ക റോഡ് ഇനീഷ്യേറ്റിവ് പദ്ധതി വഴി 36,000ത്തിലധികം തീർഥാടകര്‍ ഹജ്ജിനെത് തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അഞ്ചു രാജ്യങ്ങളില്‍നിന്നായി രണ്ടേകാല്‍ ലക്ഷം തീർഥാടകരാണ് ഈ വര്‍ഷം പദ്ധതി വഴി ഹജ്ജിനെത്തുന്നത്.
പാകിസ്താന്, ബംഗ്ലാദേശ്, തുനീഷ്യ, മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളില്‍നിന്നുള്ള തീർഥാടകരാണ് മക്ക റോഡ് ഇനീഷ്യേറ്റിവ് വഴി ഹജ്ജിനെത്തുക. യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളില്വെച്ചുതന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്ത്തിയാക്കാനാകുന്നതിനാൽ സൗദിയിലിറങ്ങുന്ന തീർഥാടകര്‍ക്ക് ആഭ്യന്തര യാത്രക്കാരെപ്പോലെ എളുപ്പത്തില്‍ വിമാനത്താവളങ്ങളില്‍നിന്ന് പുറത്തിറങ്ങാനാകും.
36,744 ഹാജിമാരാണ് വെള്ളിയാഴ്ചവരെ സൗദിയിലെത്തിയത്. ഇതില്‍ 57 വിമാനങ്ങളിലായി 2,32,427 തീർഥാടകര്‍ മദീന വിമാനത്താവളത്തിലും ബാക്കിയുള്ള 13,317 തീർഥാടകർ 33 വിമാനങ്ങളിലായി ജിദ്ദ വിമാനത്താവളത്തിലുമാണ് എത്തിയത്.
അടുത്ത വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതോടെ ഇന്ത്യയില്‍നിന്നുള്ള തീർഥാടകര്‍ക്കും ഉപയോഗപ്പെടുത്താനാകുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.