റിയാദ്: 2018ലെ കിങ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിതരണം ചെയ്തു. ഫൈസല്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്തുള്ള അല്‍ഫൈസലിയ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. അവാര്‍ഡ് കമ്മിറ്റി മേധാവിയും മക്ക മേഖല ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷ, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ ശാഖകളിലാണ് അവാര്‍ഡ് നല്‍കാറുള്ളത്.
ഈവര്‍ഷത്തെ ഇസ്ലാമിക സേവനത്തിനുള്ള അവാര്‍ഡ് ഇന്തോനേഷ്യയില്‍ നിന്നുള്ള പ്രഫ. ഇര്‍വാന്‍ഡി ജസ്വീറിനാണ് ലഭിച്ചത്. ഇസ്ലാമിക പഠനത്തിനുള്ള അവാര്‍ഡ് ജോർഡനിലെ പ്രഫ. ബശാര്‍ അവ്വാദ് കരസ്ഥമാക്കി. അറബി ഭാഷക്കുള്ള അവാര്‍ഡ് തുനീഷ്യന്‍ പ്രഫസറായ ചോക്രി മബ്ഖൂത്തിന് ലഭിച്ചു. മെഡിസിനില്‍ അമേരിക്കയില്‍ നിന്നുള്ള ജയിംസ് ആലിസണ്‍ അവാര്‍ഡ് ജേതാവായപ്പോള്‍ ശാസ്ത്ര അവാര്‍ഡ് ബ്രിട്ടനിലെ ജോണ്‍ ബാള്‍ കരസ്ഥമാക്കി. 40 വര്‍ഷം പിന്നിടുന്ന കിങ് ഫൈസല്‍ അവാര്‍ഡ് ലഭിച്ച പല പ്രമുഖരും പിന്നീട് നൊബേല്‍ സമ്മാനം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. രണ്ട് ലക്ഷം ഡോളറും 200 ഗ്രാം സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങിയതാണ് ഫൈസല്‍ അവാര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.