ജിദ്ദ: പുതിയ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ ഹകീം ബിൻ മുഹമ്മദ് അൽതമീമി പറഞ്ഞു. വിമാനത്താവള സന്ദർശനത്തിനിടയിലാണ് അദ്ദേഹം നിർദേശം നൽകിയത്. അതോറിറ്റി ഏറ്റവും മുൻഗണന നൽകുന്ന പദ്ധതിയാണിത്. നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന ഗവൺമെൻറിെൻറ നിർദേശത്തെ തുടർന്നാണിത്. ഇരുഹറമുകളുടെ കവാടമായാണ് ജിദ്ദ വിമാനത്താവളത്തെ കാണുന്നത്. ഹജ്ജ്^ഉംറ തീർഥാടകർക്ക് കൂടുതൽ സഹായകമാകുന്നതാണ് പദ്ധതിയെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.
യാത്രക്കാരുടെ വർധനവ് ഉൾക്കൊള്ളാൻ രാജ്യത്തെ ആഭ്യന്തര വിദേശ വിമാനത്താവളങ്ങളിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
വിഷൻ 2030 ലക്ഷ്യമാക്കിയുള്ള വികസനങ്ങളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. രാജ്യത്ത് വിമാനത്താവള പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ സ്വദേശികളായ എൻജിനീയർമാരുള്ളതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ ടെർമിനലും സന്ദർശിച്ച മേധാവി പദ്ധതികളെ സംബന്ധിച്ച് വിശദീകരണം കേട്ടു. യാത്രാഹാളിലൊരുക്കിയ ബോർഡിങ് കാർഡ് സംവിധാനം പരീക്ഷിച്ചു.
ഇൻഫർമേഷൻ സെൻറർ, നിരീക്ഷണ ടവർ, പള്ളി, ഫയർ റെസ്ക്യൂ ബിൽഡിങ് തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.