ദമ്മാം: മണൽച്ചുഴികളും മണൽക്കാറ്റും അപകടങ്ങൾ പതിയിരിക്കുന്ന താഴ്വരകളും നിറഞ്ഞ സൗദി മരുഭൂമി റുബ്ബുൽഖാലിയിലൂടെ അന്നെഎക്കോ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് തെൻറ െഎഫോണിൽ പകർത്തിയ ചിത്രങ്ങൾ ലോകം വിസ്മയത്തോടെ കണ്ടുനിന്നു.
അത് അവൾക്ക് നേടിെക്കാടുത്തത് ലോകത്തിലെതന്നെ മികച്ച ചിത്രങ്ങൾക്കുള്ള െഎഫോൺ ഫോേട്ടാഗ്രഫി അവാർഡുകൾ. ഇതോടെ സൗദിയുടെ 91ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയിലെ അതിപുരാതനമായ, ഇറാഖിലെ കൂഫ മുതൽ മക്ക വരെ നീണ്ടുകിടക്കുന്ന ദർബ് സുൈബദ പാതയിൽ 91 കിലോമീറ്റർ ഒട്ടകപ്പുറത്ത് താണ്ടാൻ സൗദി പ്രത്യേകം ക്ഷണിച്ചുവരുത്തിയിരുന്നു അന്ന െഎക്കോയെ.
അറബ് മരുഭൂ കാഴ്ചകളുടെ വിസ്മയങ്ങൾ ലോകത്തിന് പകർന്നുകൊടുത്ത ഒട്ടകയാത്രക്കാരിയായ ഇൗ ടോക്യോ സ്വദേശി ഇന്ന് അറബ് ലോകത്തിന് ഏറെ പ്രിയപ്പെട്ടവളായി മാറി. ഫാഷൻ ഡിൈസനറായി 20 വർഷത്തിലധികം ജോലി ചെയ്ത ശേഷമാണ് അന്ന തെൻറ ഒട്ടകയാത്രയിലേക്ക് തിരിഞ്ഞത്. 1970ൽ അന്നയുടെ കുട്ടിക്കാലം മാതാപിതാക്കളോടൊപ്പം സൗദിയിലായിരുന്നു.
അന്നു കേട്ട കഥകളിൽനിന്നാണ് അന്നയിൽ സൗദി മരുഭൂമികളോടുള്ള ഇഷ്ടം മൊട്ടിട്ടത്. അറബുലോകം യക്ഷിക്കഥയുടെ കൗതുകം പോലെ അന്നയുടെ മനസ്സിൽ വളർന്നുകൊണ്ടിരുന്നു. അവിടുത്തെ സാംസ്കാരിക മിശ്രണങ്ങൾ ആവേശം ജനിപ്പിച്ചു. അതോടെയാണ് അറബ് ലോകം കാണാൻ ഒട്ടകപ്പുറത്ത് യാത്രചെയ്യാൻ ആരംഭിച്ചത്. 2019ൽ ലോകത്തിലെതന്നെ ഏറ്റവും അപകടം നിറഞ്ഞ റുബ്ബുൽഖാലിയിലൂടെ അന്ന യാത്ര ചെയ്തു.
ഒരു മണൽക്കാറ്റോടെയായിരുന്നു യാത്രയുടെ തുടക്കമെന്ന് അന്ന പറഞ്ഞു. എങ്കിലും ഒട്ടും പതറാതെ യാത്ര തുടർന്ന അന്ന െഎക്കോ അറേബ്യൻ പെൻസുലവുമായുള്ള തെൻറ അഗാധ പ്രണയത്തിൽ യാത്ര തുടർന്നത് 2400 കിലോമീറ്ററാണ്. യു.എ.ഇയിൽ, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻററിനൊപ്പവും യമനിലെ സൊകോത്ര ദ്വീപിലേക്ക്, ഖലീഫ ബിൻ സായിദ് അൽ-നഹ്യാൻ ഫൗണ്ടേഷെൻറ പിന്തുണയോടെയും അവർ യാത്ര തുടർന്നു.
അന്നയുടെ ഫോേട്ടാകൾ നിരവധി പേരെ സൗദിയുടെ മരുഭൂ സംസ്കാരങ്ങളെ തേടിയെത്താൻ പ്രേരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് 91ാമത് ദേശീയ ദിനാഘോഷത്തിലേക്ക് ഐക്കോയെ ക്ഷണിച്ചത്. ഇസ്ലാമിക നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ദർബ് സുബൈദ. ഇത് ഒരു കാലത്ത് തീർഥാടകരുടെയും വ്യാപാരികളുടെയും പ്രധാന പാതയായിരുന്നു. ഖലീഫ ഹാറൂൺ അൽ-റഷീദിെൻറ ഭാര്യ സുബൈദ ബിൻ ജാഫറിെൻറ പേരിലാണ് ഈ പാത അറിയപ്പെട്ടത്. പുരാതന കാലം മുതൽ ആലിപ്പഴ പ്രദേശം എന്ന പേരിൽ പ്രസിദ്ധമായ ഇവിടം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
കാലത്തിെൻറ മനോഹര കാൽപ്പാടുകൾ പതിഞ്ഞുകിടക്കുന്ന ഇൗ പാതയിലൂെട യാത്ര ചെയ്യാൻ അവസരം കിട്ടിയപ്പോൾ താൻ സന്തോഷംകൊണ്ട് കരഞ്ഞുപോയി എന്ന് അന്ന പറഞ്ഞു. "ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഒരു സ്ത്രീ എന്ന നിലയിൽ, ഒരു കുടുംബാംഗത്തെപ്പോലെ എന്നെ എപ്പോഴും അറബികൾ സ്വാഗതം ചെയ്യുന്നു എന്നവർ പറഞ്ഞു. അത്യന്താധുനികതയിലേക്ക് അതിവേഗം സഞ്ചരിക്കുേമ്പാഴും എല്ലാവരേയും ചേർത്തുവെക്കുന്ന ഇൗ മരുഭൂ സൗന്ദര്യവും സംസ്കാരവും ലോകത്തിലേക്ക് പകരുക എന്നതാണ് തെൻറ ലക്ഷ്യമെന്നും അന്ന െഎക്കോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.