മക്കയിൽ അന്താരാഷ്ട്ര മുസ്ലിം െഎക്യസമ്മേളനം; ഭിന്നിച്ച് നിൽക്കരുതെന്ന് ആഹ്വാനം

ജിദ്ദ: മുസ്ലിം സമൂഹം അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് 127 രാജ്യങ്ങളിൽ നിന്നുള ്ള 1200 ഒാളം പ്രതിനിധികൾ പെങ്കടുത്ത െഎക്യസമ്മേളനം ആഹ്വാനം ചെയ്തു. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ദ്വിദിന സമ്മേ ളനത്തിൽ സംബന്ധിച്ചു.
മുസ്ലീം സമൂഹം ഇസ്ലാമിക മര്യാദകൾ മുറുകെ പിടിക്കണം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുേമ ്പാൾ സാഹോദര്യത്തോടെ പരിഹാരം കാണണം. മുസ്ലിംകളുടെ െഎക്യം മതത്തിെൻറ തേട്ടമാണ്. എല്ലാവരുടെയും ബാധ്യതയാണ്. അതിൽ അലംഭാവം കാട്ടരുത്. അപ്പോൾ നാശവും ആക്രമവുമായിരിക്കും ഫലം. വ്യത്യസ്ത സമൂഹ വിഭാഗത്തിനിടയിൽ സഹകരിച്ചും സഹവർതിത്വത്തോടെയും ജീവിക്കണം. ലോക സമാധാനത്തിന് അതാവശ്യമാണ്. തീവ്രവാദം, ഭീകരത പോലുള്ള തെറ്റായ ചിന്താഗതികളെക്കുറിച്ച് ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ ബോധവത്കരിക്കണം.


പട്ടിണിയും രോഗവും വിപത്തുകളും നേരിടാൻ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണം. പക്ഷപാത പരമായ പ്രവർത്തനങ്ങളും നിലപാടുകളും ഒഴിവാക്കണം. മുസ്ലിം വേൾഡ് ലീഗിന് കീഴിൽ അന്താരാഷ്ട്ര ഇസ്ലാമിക് യൂനിറ്റി ഫോറം രൂപവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിഭാഗീയതയും തരംതിരിവുമൊഴിവാക്കി മുസ്ലിം സമൂഹത്തിെൻറ െഎക്യത്തിനും പുരോഗതിക്കുമായി 28 ഒാളം ശിപാർശകൾ സമർപ്പിച്ചാണ് സമ്മേളനം സമാപിച്ചത്. തീവ്രവാദവും ഭീകരതയും നിർമാർജനം ചെയ്യാൻ ശക്തമായ നിലപാടെടുത്ത രാജ്യമാണ് സൗദി അറേബ്യയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഇസ്ലാമിനും മനുഷ്യനും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചെയ്തു വരുന്ന സേവനങ്ങളും മാനുഷികമായ പ്രവർത്തനങ്ങളും സമ്മേളനം എടുത്തു പറഞ്ഞു. ഭീകരതക്കെതിരെ മുസ്ലിം രാജ്യങ്ങളുടെ സംഖ്യസേനക്ക് തന്നെ രൂപം നൽകി. െഎ.എസിനെ പിഴുതെറിയാൻ ഇതു സഹായിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്ലിം രാജ്യങ്ങളിലെ മുഫ്തിമാർ, പണ്ഡിതർ, പ്രബോധകർ, ചിന്തകന്മാർ തുടങ്ങിയവർ പെങ്കടുത്തു.

Tags:    
News Summary - international ikya sammelanam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.