ദമ്മാം: ഫീസ് കുടിശികയുണ്ടെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ ഇപ്പോൾ നടക്കുന്ന ഒാൺലൈൻ ക്ലാസുകൾ നിഷേധിക്കരുതെന്ന് സ് കൂളുകളുടെ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സൗദ് ആവശ് യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഫീസ് കുടിശികയുള്ള കുട്ടികൾക്ക് വെർച്വൽ ക്ലാസ്സ് നിഷേധി ക്കരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗദിയിലെ ഒരു ഇന്ത്യൻ സ്കുളും ലാഭം പ്രതീക്ഷിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കാൻ സ്കുളിന് ചെലവുണ്ടെന്ന് രക്ഷിതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം ഇൻറനാഷനൽ ഇന്ത്യൻ സ്കുളിൽ ഫീസ് കുടിശികയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ലെന്ന വ്യാപകപരാതി ഉയർന്നിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാൽ സ്കൂൾ ഫീസടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇളവ് നൽകണമെന്ന് രക്ഷാകർതൃസമിതി സ്കൂൾ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച നടക്കുന്ന സ്കുൾ പ്രിൻസിപ്പൽമാരുടേയും ഹയർബോർഡിെൻറയും യോഗത്തിൽ ഫീസിളവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമെന്നും അംബാസഡർ പറഞ്ഞു. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വിവിധ ഫീസിനങ്ങളിൽ ചിലതിൽ ഇളവ് വരുത്തുന്നതിനെ കുറിച്ച് ആലോചിക്കും. 45,000ത്തോളം കുട്ടികളാണ് സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നത്. ഇതിൽ വളരെക്കുറഞ്ഞ ആളുകൾ മാത്രമാണ് ഫീസടക്കുന്നതിന് ബുദ്ധിമുട്ടുന്നത്. ചിലർ സൗജന്യങ്ങളെ ചൂഷണം ചെയ്യാനും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ശരിയായ ചർച്ചകൾ ഇതിൽ ആവശ്യമാണന്നും അദ്ദേഹം കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.